‘വിവാദ ഫോട്ടോ ഷൂട്ട്’..!ചുംബിക്കുകയും,എടുത്തുയർത്താൻ നിർദ്ദേശിക്കുകയും ചെയ്തു;പ്രധാനാധ്യാപികയ്ക്ക് സസ്പെൻഷൻ.

Spread the love

ചിന്താമണി:സ്കൂള്‍ ടൂറിനിടെ വിദ്യാര്‍ത്ഥിക്കൊപ്പം പ്രധാനാധ്യാപിക നടത്തിയ ഫോട്ടോ ഷൂട്ട് വൈറല്‍. പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്കൊപ്പം നാല്പത്തിരണ്ടുകാരി എടുത്ത ഫോട്ടോകളാണ് സമൂഹമാധ്യമങ്ങളില്‍ ബുധനാഴ്ച മുതല്‍ പ്രചരിക്കാൻ തുടങ്ങിയത്.ചിത്രങ്ങള്‍ ലീക്കായതിന് പിന്നാലെ പ്രധാനാധ്യാപികയെ സസ്പെന്‍ഡ് ചെയ്തു. കര്‍ണാടകയിലെ ചിന്താമണിയിലെ മുരുഗമല്ലയിലെ സര്‍ക്കാര്‍ സ്കൂളിലെ പ്രധാനാധ്യാപികയെയാണ് സസ്പെൻഡ് ചെയ്തത്.

വിദ്യാര്‍ത്ഥിയോട് പ്രധാനാധ്യാപിക മോശമായി പെരുമാറിയെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. സ്കൂള്‍ ടൂറിനിടെ നാല്പത്തിരണ്ടുകാരിയായ അധ്യാപിക വിദ്യാര്‍ത്ഥിയെ ചുംബിക്കുകയും വിദ്യാര്‍ത്ഥിയേക്കൊണ്ട് അധ്യാപികയെ എടുത്തുയര്‍ത്തുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഇതിന്റെ ചിത്രങ്ങളും എടുത്തിരുന്നു. ഈ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. സംഭവം ശ്രദ്ധയില്‍പ്പെട്ട വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കള്‍ പരാതിയുമായി മുന്നോട്ട് വരികയായിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പ് അധ്യാപികയ്ക്ക് എതിരെ നടപടിയെടുത്തത്. സംഭവം വിവാദമായതിന് പിന്നാലെ അധ്യാപിക ചിത്രങ്ങളും വീഡിയോയും ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്തിരുന്നു.

ഇവ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് വകുപ്പുള്ളത്. സംഭവത്തില്‍ ബിഇഒയുടെ റിപ്പോര്‍ട്ട് അനുസരിച്ച്‌ പ്രധാനാധ്യാപികയെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. ഡിസംബര്‍ 22 മുതല്‍ 25 വരെ ഹോരാനാട്, ധര്‍മ്മസ്ഥല, യാന എന്നിവിടങ്ങളിലേക്കായിരുന്നു സ്കൂളില്‍ നിന്ന് വിനോദയാത്ര പോയത്. ഈ യാത്രയ്ക്കിടയിലാണ് വിവാദ ചിത്രങ്ങള്‍ എടുത്തിട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറ്റൊരു വിദ്യാര്‍ത്ഥിയേക്കൊണ്ട് രഹസ്യമായി ചിത്രങ്ങളും വീഡിയോകളും ചിത്രീകരിച്ചതിനാല്‍ ഒപ്പമുണ്ടായിരുന്ന മറ്റ് വിദ്യാര്‍ത്ഥികളോ അധ്യാപകരോ സംഭവം അറിഞ്ഞിരുന്നില്ലെന്നാണ് ബിഇഒ റിപ്പോര്‍ട്ടില്‍ പറയുന്നത്. 2005ലാണ് ഈ അധ്യാപിക പ്രൈമറി സ്കൂള്‍ അധ്യാപികയായി വിദ്യാഭ്യാസ വകുപ്പില്‍ ജോലിക്കെത്തുന്നത്. 2015ലാണ് ഇവര്‍ക്ക് ഹൈസ്കൂളിലേക്ക് പ്രമോഷന്‍ ലഭിക്കുന്നതെന്നാണ് പുറത്ത് വരുന്ന വിവരം.