play-sharp-fill
തേർഡ് ഐ ന്യൂസ് വാർത്ത തുണച്ചു; ഇരുട്ടിന്റെ ആത്മാവിൽ നിന്നും മനോരമ ജംഗ്‌ഷൻ മുതൽ ചന്തക്കവല വരെയുള്ള റോഡുകൾക്ക്‌ മോചനം; വാർത്ത പുറത്ത് വിട്ട് ഇരുപത്തിനാല് മണിക്കൂറിനകം ലൈറ്റ് കത്തിച്ച് നഗരസഭ

തേർഡ് ഐ ന്യൂസ് വാർത്ത തുണച്ചു; ഇരുട്ടിന്റെ ആത്മാവിൽ നിന്നും മനോരമ ജംഗ്‌ഷൻ മുതൽ ചന്തക്കവല വരെയുള്ള റോഡുകൾക്ക്‌ മോചനം; വാർത്ത പുറത്ത് വിട്ട് ഇരുപത്തിനാല് മണിക്കൂറിനകം ലൈറ്റ് കത്തിച്ച് നഗരസഭ

സ്വന്തം ലേഖകൻ

കോട്ടയം: തേർഡ് ഐ വാർത്ത തുണച്ചു. ഇരുട്ടിന്റെ ആത്മാവിൽ നിന്നും മനോരമ ജംഗ്‌ഷൻ മുതൽ ചന്തക്കവല വരെയുള്ള റോഡുകൾക്ക്‌ മോചനം.


കെ കെ റോഡിലെ ഏറ്റവും പ്രാധാന റോഡായ ഇവിടെ വഴിവിളക്കുകൾ തെളിഞ്ഞു. വഴിവിളക്കുകൾ കത്തുന്നില്ലെന്നും പ്രദേശമാകെ ഇരുട്ടാണെന്നും ചൂണ്ടിക്കാണിച്ച് തേർഡ് ഐ ന്യൂസ് ഇന്നലെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
വാർത്ത ശ്രദ്ധയിൽ പെട്ട നഗരസഭാ ആക്ടിംങ് ചെയർമാൻ ബി ഗോപകുമാർ വിഷയത്തിൽ നടത്തിയ അടിയന്തിര ഇടപെടലിനേ തുടർന്നാണ് ലൈറ്റുകൾ തകരാർ പരിഹരിച്ച് കത്തിയ്‌ക്കാൻ തയ്യാറായത്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലൈറ്റുകൾ കത്താത്തത്‌ മൂലം ജില്ലാ ആശുപത്രിയ്ക്ക് മുൻപിൽ അപകടം പതിവായിരിക്കുന്നതായി വ്യാപാരികൾ പരാതി പറഞ്ഞിരുന്നു.

നഗരത്തിൽ ഏറ്റവും കൂടുതൽ തിരക്കുള്ള ജില്ലാ ജനറൽ ആശുപത്രിയ്‌ക്ക്‌ മുമ്പിലെ റോഡ്‌ ഇരുട്ടിലായിട്ടും വെട്ടം നൽകാൻ ഉത്തരവാദിത്തപ്പെട്ട നഗരസഭാ ഭരണാധികാരികൾ അനങ്ങുന്നില്ലെന്ന ആരോപണവും ശക്തമായരിന്നു.

രാവും പകലും തിരക്കുള്ള ഇവിടെ രാത്രിയിൽ വെളിച്ചമില്ലാത്തത്‌ സാമൂഹ്യവിരുദ്ധർക്ക്‌ അവസരമായി. നഗരസഭായാണ്‌ ഇവിടെ ലൈറ്റുകൾ സ്ഥാപിച്ചത്‌. ഇതിന്റെ അറ്റകുറ്റപണി നടത്തേണ്ട ഉത്തരവാദിത്വവും ഇവർക്ക്‌ തന്നെ.

ലൈറ്റുകൾ കത്താതായിട്ടും ഒരനക്കവും നഗരസഭയ്‌ക്കില്ലായിരുന്നു.

ലൈറ്റ്‌ കത്താതത്‌ കൊണ്ട്‌ രാത്രിയിൽ അത്യാവശ്യത്തിന്‌ ആശുപത്രിയിൽ എത്തുന്നവരാണ്‌ ഏറെ ബുദ്ധിമുട്ടിയിരുന്നത്‌. നടന്നു വരുന്നവരോ, മരുന്നോ മറ്റോ പറുത്ത്‌ നിന്നുവാങ്ങുവാൻ പോകുന്നവരോ ആണ്‌ ഏറെ പ്രയാസം അനുഭവിച്ചത്‌. പറുത്ത്‌ ഇറങ്ങുന്നവരെ ശല്യപെടുത്താൻ സാമൂഹ്യവിരുദ്ധർ പുറത്ത്‌ നിൽക്കുന്നതായി രോഗികളുടെ കൂട്ടിരുപ്പുകാർ പറഞ്ഞിരുന്നു.

സന്ധ്യമയങ്ങിയാൽ ചന്തക്കവലയിലേയ്‌ക്ക്‌ പോകുന്ന സ്‌ത്രീകളെ ശല്യം ചെയ്യുകയും, ലൈറ്റില്ലാത്തതിനാൽ ഫുട്‌പാത്ത്‌ മദ്യപൻമാർ കൈയ്യടക്കുന്നതിനാലും, യാത്ര ദുരിതമായി മാറിയിരിക്കുന്നു. ഇതുവഴി പോകുന്ന സ്‌ത്രീകളെ കമന്റടിക്കുകയാണ്‌ ഇത്തരക്കാരുടെ വിനോദം.

ഇതിനെ ആരെങ്കിലും എതിർത്താൽ് കേട്ടാലറയ്‌ക്കുന്ന തെറിയഭിഷേകമാകും മറുപടി. ലൈറ്റുകൾ നന്നാക്കണമെന്ന്‌ നിരവധി തവണ നഗരസഭാ അധികാരികളോ പറഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇതിനെ തുടർന്നാണ്‌ തേർഡ്‌ ഐ ന്യൂസ്വാർത്ത നൽകിയത്‌. ഇതോടെ ലൈറ്റുകൾ അറ്റകുറ്റപണി നടത്തി ഞായറാഴ്‌ച മുതൽ തെളിയാൻ തുടങ്ങി.