കോലഞ്ചേരി പട്ടിമറ്റത്തുനിന്നും ഇരുപതോളം തെരുവുനായ്ക്കളെ കാണാനില്ല; ആട്ടിറച്ചിയെന്ന പേരില്‍ പട്ടിയിറച്ചി വില്‍ക്കുന്നുവെന്ന ആരോപണവുമായി നാട്ടുകാർ; പൊലീസ് അന്വേഷണം ആരംഭിച്ചു

Spread the love

സ്വന്തം ലേഖകൻ

കോലഞ്ചേരി: പട്ടിമറ്റത്തും സമീപപ്രദേശങ്ങളിലും നിന്നും ഇരുപതോളം തെരുവു നായ്ക്കളെ കാണാതായി. ആട്ടിറച്ചിയെന്ന പേരില്‍ പട്ടിയിറച്ചി വില്‍ക്കുന്നുവെന്ന ആരോപണവുമായി നാട്ടുകാർ.

സംഭവത്തില്‍ മൃഗസ്നേഹികളുടെ സംഘടനയുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞദിവസമാണ് നായ്ക്കളെ കാണാതായത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കോട്ടായില്‍ ക്ഷേത്രത്തിന് സമീപത്തെ കയര്‍ കൊണ്ടുണ്ടാക്കിയ കുടുക്കുകള്‍ കണ്ടെത്തിയിട്ടുണ്ട്. പട്ടിമറ്റം, കിഴക്കമ്പലം മേഖലയില്‍ നിരവധി അതിഥി തൊഴിലാളികള്‍ താമസിക്കുന്നുണ്ട്.

ഇവര്‍ പട്ടിയിറച്ചി കഴിക്കുന്നവരാണെന്നും നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നു. സമീപ്രദേശങ്ങളിലെ ചില ഹോട്ടലുകളില്‍ ആട്ടിറച്ചിയെന്ന പേരില്‍ പട്ടിയിറച്ചി വില്‍ക്കുന്നുവെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് തെരുവുനായ്ക്കളെ ഒറ്റദിവസം കൂട്ടത്തോടെ കാണാതായത്.