video
play-sharp-fill

അമ്മയെ കൊന്നുകളയുമെന്ന് ഭീഷണി ; ഒൻപത് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛനും മുത്തശ്ശന്റെ സുഹൃത്തും അറസ്റ്റില്‍ ; പ്രതികള്‍ രണ്ടു വര്‍ഷത്തോളം കുട്ടിയെ പീഡനത്തിന് ഇരയാക്കിയതായി പൊലീസ്

അമ്മയെ കൊന്നുകളയുമെന്ന് ഭീഷണി ; ഒൻപത് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛനും മുത്തശ്ശന്റെ സുഹൃത്തും അറസ്റ്റില്‍ ; പ്രതികള്‍ രണ്ടു വര്‍ഷത്തോളം കുട്ടിയെ പീഡനത്തിന് ഇരയാക്കിയതായി പൊലീസ്

Spread the love

തിരുവനന്തപുരം: പോത്തന്‍കോട് ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛനും മുത്തശ്ശന്റെ സുഹൃത്തും പിടിയില്‍. 31കാരനായ രണ്ടാനച്ഛനും ആറ്റിപ്ര സ്വദേശി ബാബുരാജ് (55) എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ രണ്ടു വര്‍ഷത്തോളം കുട്ടിയെ പീഡനത്തിന് ഇരയാക്കിയതായി പൊലീസ് പറഞ്ഞു. പീഡന വിവരം പുറത്തുപറഞ്ഞാല്‍ അമ്മയെ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തിയാണ് രണ്ടാനച്ഛന്‍ കുട്ടിയെ പീഡനത്തിന് ഇരയാക്കിയതായത്.

കുട്ടിയുടെ അമ്മ ഒരുമാസം മുന്‍പ് വിദേശത്ത് ജോലിക്കായി പോയിരുന്നു. അതിനുശേഷമാണ് കുട്ടിയുടെ സ്വഭാവത്തില്‍ കാര്യമായ മാറ്റം ഉണ്ടായത്. ഇത് ശ്രദ്ധയില്‍ പെട്ടതിനെതുടര്‍ന്ന് സ്‌കൂളിലെ അധ്യാപിക കുട്ടിയുടെ മാതാവിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടിലെത്തിയ മാതാവ് കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയയാക്കി. പിന്നാലെയാണ് പീഡന വിവരം അറിയുന്നത്.

രണ്ടുവര്‍ഷത്തോളം പീഡനത്തിന് ഇരയായതായി കുട്ടി കൗണ്‍സിലിങ്ങില്‍ വെളിപ്പെടുത്തി. രണ്ടാനച്ഛനായ അനീഷ് നിരവധി തവണ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി കുട്ടി പറഞ്ഞു. വിവരം പുറത്തുപറഞ്ഞാല്‍ അമ്മയെ കൊന്നുകളയുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയതായും കുട്ടിയുടെ മൊഴിയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസിലെ പ്രതിയാണ് രണ്ടാനച്ഛന്‍. കുട്ടിയുടെ മുത്തശ്ശന്റെ സുഹൃത്തായ ബാബുരാജ് ഒരു ദിവസം വീട്ടിലെത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതായും കുട്ടി പറഞ്ഞു. കെഎസ്ആര്‍ടിസിയിലെ താല്‍ക്കാലിക ഡ്രൈവറാണ് ബാബുരാജ്. വൈദ്യ പരിശോധനയില്‍ കുട്ടി പീഡനത്തിന് ഇരയായതായി തെളിഞ്ഞിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.