video
play-sharp-fill
ഹിയറിങ്ങില്‍ ഹാജരായില്ല, ആറോളം ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന വിവരാവകാശ കമീഷന്റെ സമൻസ്

ഹിയറിങ്ങില്‍ ഹാജരായില്ല, ആറോളം ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന വിവരാവകാശ കമീഷന്റെ സമൻസ്

തിരുവനന്തപുരം : ഹിയറിങ്ങില്‍ ഹാജരാകാതിരുന്ന ആറ് ഓഫീസർമാർക്ക് സംസ്ഥാന വിവരാവകാശ കമീഷൻ സമൻസ് അയച്ചു. വയനാട് ജില്ലാ പട്ടികവർഗ ഓഫീസിലെയും കോഴിക്കോട് ജില്ലാ നോർത്ത് സോണ്‍ വിജിലൻസിലെയും രണ്ടുവീതം ഉദ്യോഗസ്ഥർക്കും എരവന്നൂർ എ.യു.പി സ്കൂള്‍ ഹെഡ്മാസ്റ്റർ, പാലക്കാട് ഷോളയാർ പൊലീസ് എസ്.ച്ച്‌.ഒ എന്നിവർക്കുമാണ് സമൻസ്.

ഇവർ ഡിസംബർ 11 ന് വിശദീകരണം സഹിതം തിരുവനന്തപുരത്ത് കമീഷൻ ആസ്ഥാനത്ത് ഹാജരാകണം. ഹിയറിങ്ങിന് വിളിക്കപ്പെട്ടാല്‍ ഉദ്യോഗസ്ഥർ നേരില്‍ ഹാജരാകണമെന്നും പകരക്കാരെ സ്വീകരിക്കില്ലെന്നും സംസ്ഥാന വിവരാവകാശ കമീഷണർ ഡോ .എ.അബ്ദുല്‍ ഹക്കീം അറിയിച്ചു. പകരക്കാരായി എത്തിയ രണ്ടുപേരെ തിരിച്ചയച്ചു.

സർക്കാർ ഓഫീസുകളില്‍ ഫയല്‍ കാണാതാകുന്നത് ക്രിമിനല്‍ കുറ്റമാണെന്നും പൊതു രേഖാ നിയമ പ്രകാരം അഞ്ചു വർഷംവരെ ജയില്‍ ശിക്ഷയും പതിനായിരം രൂപ മുതല്‍ പിഴയും ലഭിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര സർക്കാർ കൊണ്ടുവന്ന വിവരാവകാശ നിയമവും പൊതു രേഖാ നിയമവും ഫയല്‍ കാണാതാകുന്ന കേസുകളില്‍ ഒരേ സമീപനമാണ് വ്യവസ്ഥ ചെയ്യുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവരാവകാശ അപേക്ഷ ലഭിക്കുംവരേയും ഓഫീസില്‍ ഉണ്ടായിരിക്കുന്ന ഫയല്‍ അപേക്ഷ ലഭിച്ചാലുടൻ കാണാതാകുന്ന സംഭവങ്ങള്‍ ഉണ്ടെന്നും അത്തരം ചില കേസുകള്‍ കമീഷൻറെ പരിഗണനയിലാണെന്നും അദ്ദേഹം വിശദീകരിച്ചു. ഏറ്റവും ഒടുവില്‍ മണിയൂർ ഗ്രാമ പഞ്ചായത്തിലാണ് ഫയല്‍ കാണാനില്ലെന്ന് മൊഴി നല്കിയത്. ഈ ഫയല്‍ 14 ദിവസത്തിനകം കണ്ടെടുത്ത് വിവരം നല്കണമെന്നും കമീഷൻ ഉത്തരവായി.

നെയ്യാറ്റിൻകര ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നിന്ന് വിവരം നല്കിയില്ല. ഉത്തരവാദിയായ ഓഫീസറെ കണ്ടെത്താൻപോലും കഴിയാത്തത്രയും നിരുത്തരവാദമാണ് നടക്കുന്നതെന്ന് ഹിയറിങ് വേളയില്‍ കമീഷൻ അറിയിച്ചു.