play-sharp-fill
പോലീസായാലും പിടിവീഴും സാറേ… ബാധ്യതയുള്ള വസ്തു വിൽക്കാൻ ശ്രമിച്ച ഡിജിപി നിയമക്കുരുക്കില്‍; ഭൂമിയിടപാടില്‍ ബാധ്യത മറച്ചുവെച്ചത് വഞ്ചനാക്കുറ്റം, പാരാതി ലഭിച്ചാൽ ക്രിമിനൽ കേസ്, വിൽപ്പനയ്ക്ക് ശ്രമിച്ചത് കൃത്യമായ കരാറോടെയെന്ന് ഡിജിപി വാദം

പോലീസായാലും പിടിവീഴും സാറേ… ബാധ്യതയുള്ള വസ്തു വിൽക്കാൻ ശ്രമിച്ച ഡിജിപി നിയമക്കുരുക്കില്‍; ഭൂമിയിടപാടില്‍ ബാധ്യത മറച്ചുവെച്ചത് വഞ്ചനാക്കുറ്റം, പാരാതി ലഭിച്ചാൽ ക്രിമിനൽ കേസ്, വിൽപ്പനയ്ക്ക് ശ്രമിച്ചത് കൃത്യമായ കരാറോടെയെന്ന് ഡിജിപി വാദം

തിരുവനന്തപുരം: ഭൂമിയിടപാടില്‍ സംസ്ഥാന പോലീസ് മേധാവി ഷേക്ക് ദർവേഷ് സാഹിബ് നിയമക്കുരുക്കില്‍. ഭൂമിയിടപാടില്‍ ബാധ്യത മറച്ചുവെച്ചത് വഞ്ചനാക്കുറ്റം ചുമത്താവുന്ന നടപടിയാണെന്ന് നിയമ വിദ​ഗ്ധർ.

പരാതി ലഭിച്ചാല്‍ ക്രിമിനല്‍ കേസ് എടുക്കുമെന്ന് നിയമവിദ​ഗ്ധർ.ഡി.ജി.പിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ കൈമാറ്റം തിരുവനന്തപുരം അഡീഷണല്‍ സബ് കോടതി തടഞ്ഞിരുന്നു. ഭൂമി വില്‍പ്പനയ്ക്കായി അഡ്വാൻസ് വാങ്ങിയ തുക മടക്കി നല്‍കാത്തതാണ് ഭൂമികൈമാറ്റം തടയാൻ ഇടയാക്കിയത്.


കേസിനാസ്പദമായ തുക കോടതിയില്‍ കെട്ടിവെച്ചാല്‍ മാത്രമേ പോലീസ് മേധാവിക്ക് ഇനി ഭൂമി കൈമാറാൻ സാധിക്കൂ.വഴുതക്കാട് സ്വദേശി ആർ. ഉമർ ഷെരീഫ് ആയിരുന്നു ഹർജിക്കാരൻ. ഡി.ജി.പി.യുടെയും ഭാര്യ ഫരീദാ ഫാത്തിമയുടെയും പേരില്‍ പേരൂർക്കട മണികണ്ഠേശ്വരത്തുള്ള 10.800 സെന്റ് വസ്തുവിന് 74 ലക്ഷം രൂപ വില സമ്മതിച്ച്‌ ഉമർ വസ്തുവില്‍പ്പനക്കരാറുണ്ടാക്കിയെന്ന് ഹർജിയില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടുമാസത്തിനകം ഭൂമികൈമാറ്റം എന്നായിരുന്നു കരാർ. കരാർദിവസം 15 ലക്ഷം രൂപയും പിന്നീട് രണ്ടു തവണയായി 15 ലക്ഷം രൂപയും നല്‍കി.

അവസാനത്തെ തവണ പോലീസ് മേധാവിയുടെ ഓഫീസില്‍വെച്ചാണ് കൈമാറിയത്. വീണ്ടും 25 ലക്ഷം ആവശ്യപ്പെട്ടപ്പോള്‍ ഒറിജിനല്‍ പ്രമാണം കാണണമെന്ന് ഉമർ ആവശ്യപ്പെട്ടു. വസ്തുവിന് ബാധ്യതകള്‍ ഇല്ലെന്ന് പറഞ്ഞിരുന്നു. എന്നാല്‍, ഈ വസ്തു എസ്.ബി.ഐ. ആല്‍ത്തറ ശാഖയില്‍ 26 ലക്ഷം രൂപയ്ക്ക് പണയപ്പെടുത്തിയതായി അറിഞ്ഞു.

തുടർന്ന് അഡ്വാൻസ് മടക്കി ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചെങ്കിലും പണം നല്‍കിയില്ല. ഇതിനിടെ ഭൂമി മറിച്ച്‌ വില്‍ക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് ഉമർ കോടതിയെ സമീപിച്ച്‌ ഭൂമി അറ്റാച്ച്‌ ചെയ്യിച്ചത്. പണം കിട്ടിയാല്‍ കേസില്‍നിന്ന് പിന്മാറാമെന്ന് ഉമർ ഷെരീഫ് മാധ്യമങ്ങളോടു പറഞ്ഞു.

കരാർ എഴുതുന്ന സമയത്ത് വസ്തുവിന് ഒരു ബാധ്യതയും ഇല്ലെന്നായിരുന്നു എഴുതിയിരുന്നത്. ഡി.ജി.പി.യെ നേരിട്ട് കാണാൻ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല. തുടർന്ന് ഓണ്‍ലൈൻവഴി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്നും ഉമർ ഷെരീഫ് പറഞ്ഞു.

വസ്തുവിന് വായ്പയുണ്ടായിരുന്ന കാര്യം മുൻകൂട്ടി അറിയിച്ചിരുന്നതായി ഷെയ്ക്ക് ദർവേഷ് സാഹേബ് മാധ്യമങ്ങളോടു പറഞ്ഞു. മുഴുവൻ പണവും നല്‍കിയശേഷം പ്രമാണം ബാങ്കില്‍നിന്ന് എടുത്തുനല്‍കാമെന്ന് അറിയിച്ചിരുന്നു.

കൃത്യമായ കരാറോടെയാണ് വില്‍പ്പനയ്ക്കു ശ്രമിച്ചത്. അഡ്വാൻസ് തന്നശേഷം കരാറുണ്ടാക്കിയ വ്യക്തി വസ്തുവില്‍ മതില്‍കെട്ടി. മൂന്നു മാസം കഴിഞ്ഞിട്ടും ബാക്കി പണം നല്‍കാതെ അഡ്വാൻസ് തുക തിരികെ ചോദിക്കുകയായിരുന്നു. തനിക്കാണ് നഷ്ടമുണ്ടായതെന്നും പോലീസ് മേധാവി അറിയിച്ചു.