
ദക്ഷിണ കൊറിയയുടെ തെക്കുകിഴക്കൻ മേഖലയില്‍ ആളിക്കത്തിയ കാട്ടുതീയിൽ 23 പേർ മരണപ്പെട്ടു.20 ലധികം പേർക്ക് പൊള്ളലേറ്റു.വെള്ളിയാഴ്ച ആരംഭിച്ച കാട്ടുതീ ഇതുവരേയും പൂര്‍ണമായി നിയന്ത്രണ വിധേയമായിട്ടില്ല.അഗ്നിശമന സേനാംഗങ്ങളും സൈന്യവും ചേര്‍ന്ന് അതിവേഗം പടരുന്ന തീ നിയന്ത്രിക്കാന്‍ പ്രയത്നിക്കുകയാണ്.പന്ത്രണ്ടിലധികം പ്രദേശങ്ങളിലാണ് തീ വ്യാപിച്ചുകൊണ്ടിരിക്കുന്നത്. കാട്ടുതീയെ തുടര്‍ന്ന് ഏകദേശം 27,000 ആളുകളെ അടിയന്തരമായി ഒഴിപ്പിച്ചിട്ടുണ്ട്.
വടക്കൻ ജിയോങ്‌സാങ് പ്രവിശ്യയിലെ സാഞ്ചിയോങ് കൗണ്ടിയിൽ വെള്ളിയാഴ്ച വൈകിട്ടോടെയാണ് കാട്ടുതീ ആരംഭിച്ചത്.പിന്നീട് തലസ്ഥാനമായ സിയോളിൽ നിന്ന് ഏകദേശം 180 കിലോമീറ്റർ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ഉസിയോങ് കൗണ്ടിയിലേക്ക് തീ വ്യാപിക്കുകയായിരുന്നു.മരിച്ചവരില്‍ ഒരാള്‍ അഗ്നിശമന വിഭാഗത്തിന്‍റെ ഹെലികോപ്റ്റര്‍ പൈലറ്റാണ്. ഹെലിക്കോപ്റ്റര്‍ ഉയിസോങ്ങിലെ പർവതപ്രദേശത്ത് തകർന്നുവീണാണ് അപകടം. കാട്ടുതീയില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ കാർ അപകടത്തിൽപ്പെട്ടു തീപിടിച്ചാണ് നാലുപേർ മരിച്ചത്.