
വനിതാ ട്വന്റി 20 ലോകകപ്പിനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ദക്ഷിണാഫ്രിക്കയിൽ ; ആദ്യ മത്സരം പാകിസ്ഥാനെതിരെ ; ഫൈനൽ ഫെബ്രുവരി 26ന്
സ്വന്തം ലേഖകൻ
കേപ്ടൗണ്‍: വനിതാ ട്വന്റി 20 ലോകകപ്പിനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം കേപ്ടൗണിലെത്തി. കേപ്ടൗണില്‍ ഫെബ്രുവരി 12ന് നടക്കുന്ന ഇന്ത്യന്‍ ടീമിന്റെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനാണ് എതിരാളികള്‍. ഇതിനുമുമ്പായി ഓസ്‌ട്രേലിയ-ബംഗ്ലാദേശ് ടീമുകളോട് ഇന്ത്യക്ക് വാംഅപ് മത്സരമുണ്ട്.ഫെബ്രുവരി 6, 8 ദിനങ്ങളിലായാണ് ഈ മത്സരങ്ങള്‍.
ഗ്രൂപ്പ് രണ്ടില്‍ ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, പാകിസ്ഥാന്‍, അയര്‍ലന്‍ഡ് എന്നിവയാണ് ഇന്ത്യക്കൊപ്പമുള്ളത്. ഗ്രൂപ്പില്‍ നിന്ന് മുന്നിലെത്തുന്ന ആദ്യ രണ്ട് ടീമുകള്‍ സെമി കളിക്കും. കേപ്‌ടൗണില്‍ ഫെബ്രുവരി 26-ാം തിയതിയാണ് ഫൈനല്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യയും ദക്ഷിണാഫ്രിക്കയും വെസ്റ്റ് ഇന്‍ഡീസും പങ്കെടുത്ത ത്രിരാഷ്‌ട്ര പരമ്പരയ്ക്ക് ശേഷമാണ് ഈസ്റ്റ് ലണ്ടനില്‍ നിന്ന് ഹര്‍മന്‍പ്രീത് കൗറും സംഘവും കേപ്‌ടൗണിലേക്ക് വിമാനം തിരിച്ചത്.
ത്രിരാഷ്‌ട്ര പരമ്പരയില്‍ ഗംഭീര തുടക്കം ലഭിച്ചിട്ടും ഫൈനലില്‍ ടീം ഇന്ത്യ പരാജയപ്പെട്ടിരുന്നു. ദക്ഷിണാഫ്രിക്കയോടെയായിരുന്നു ഇന്ത്യന്‍ വനിതകളുടെ തോല്‍വി.
ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍), ഷഫാലി വര്‍മ്മ, യാസ്തിക ഭാട്ടിയ (വിക്കറ്റ് കീപ്പര്‍), റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ജെമീമ റൊഡ്രീഗസ്, ഹര്‍ലിന്‍ ഡിയോള്‍, ദീപ്തി ശര്‍മ്മ, ദേവിക വൈദ്യ, രാധ യാദവ്, രേണുക താക്കൂര്‍, അഞ്ജലി സര്‍വാനി, പൂജ വസ്ത്രാകര്‍, രാജേശ്വരി ഗെയിക്ക്വാദ്, ശിഖ പാണ്ഡെ എന്നിവരാണ് ഇന്ത്യൻ സ്ക്വാഡ്.