play-sharp-fill
സൂര്യഗ്രഹണ സമയത്ത് കുട്ടികളെ കുഴിയുണ്ടാക്കി മണ്ണിട്ട് മൂടി ; അപൂർവ്വ വിശ്വാസവുമായി ഒരു ഗ്രാമം

സൂര്യഗ്രഹണ സമയത്ത് കുട്ടികളെ കുഴിയുണ്ടാക്കി മണ്ണിട്ട് മൂടി ; അപൂർവ്വ വിശ്വാസവുമായി ഒരു ഗ്രാമം

 

സ്വന്തം ലേഖകൻ

ബാഗ്ലൂർ : സൂര്യഗ്രഹണ സമയവുമായി ബന്ധപ്പെട്ട് ഒട്ടനവധി അന്ധവിശ്വാസങ്ങൾ നിലനിൽക്കുന്നുണ്ട്. അത്തരത്തിലൊരുവ വിശ്വാസമാണ് കർണാടകയിലെ കൽബുർഗിലെ താജ് സുൽത്താൻപൂറിലാണ് ഈ അന്ധവിശ്വാസമാണ് സൂര്യഗ്രഹണ സമയത്ത് ഇവർ കൊച്ചുകുട്ടികളെ കുഴിയിൽ മണ്ണിട്ടുമൂടുകയാണ് ചെയ്യുക. ഇങ്ങനെ ചെയ്താൽ കുട്ടികൾക്ക് ചർമ്മരോഗമുണ്ടാവില്ലെന്നാണ് അവരുടെ വിശ്വാസം.


സൂര്യഗ്രഹണ സമയത്ത് മണ്ണിൽ കുഴിയുണ്ടാക്കി ഇവർ കുട്ടികളെ അതിൽ ഇറക്കി നിർത്തും. എന്നിട്ട് തല മാത്രം പുറത്തു കാണുന്ന തരത്തിൽ കുഴി മണ്ണിട്ടു മൂടും. പത്ത്‌വയസ്സിൽ താഴെയുള്ള കുട്ടികളെയാണ് കുഴിച്ചിടുക. ഇതുവഴി കുട്ടികളുടെ ചർമ്മരോഗങ്ങൾ തടയുന്നതിനൊപ്പം അവർ അംഗവൈകല്യത്തിൽ നിന്ന് രക്ഷപ്പെടുമെന്നും ഇവർ വിശ്വസിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നൂറ്റാണ്ടിലെ ആകാശ വിസ്മയമായ വലയ സൂര്യഗ്രഹണമാണ് വ്യാഴാഴ്ച രാവിലെ നടന്നത്. രാവിലെ എട്ട് മണി മുതൽ 11 മണി വരെയായിരുന്നു ഗ്രഹണം നടന്നത്. ഭൂമിക്കും സൂര്യനുമിടയിൽ ചന്ദ്രൻ വരുമ്പോൾ ചന്ദ്രബിംബം സൂര്യബിംബത്തെ മറയ്ക്കുന്നതാണ് സൂര്യഗ്രഹണം. ഭൗമചന്ദ്രപഥങ്ങൾ തമ്മിലുള്ള ചെറിയ ചെരിവ് കാരണം ഗ്രഹണങ്ങൾ അപൂർവമായി മാത്രമാണ് സംഭവിക്കുന്നത്‌