സമൂഹമാധ്യമം വഴി പരിചയപ്പെട്ട പതിനേഴുകാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; ഒത്താശ ചെയ്തു നല്കിയത് യുവാവിന്റെ പിതാവും; വീട്ടിൽനിന്നും കടത്തിക്കൊണ്ടുപോയ പെൺകുട്ടിയെ കണ്ടെത്തിയത് തെങ്കാശിയിൽ വനത്തിൽ നിന്നും; സംഭവത്തിൽ അച്ഛനും മകനും അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

റാന്നി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച് സംഭവത്തിൽ അച്ഛനും മകനും അറസ്റ്റിൽ. പുനലൂർ ആര്യങ്കാവ് ഗിരിജൻ കോളനിയിൽ പ്രകാശ്(18), അച്ഛൻ തമിഴ്‌നാട് തെങ്കാശി കടയം ധർമപുരി ചമ്പൻകുളം കടത്തറ മെയിൻ റോഡ് പുറമ്പോക്കിൽ താമസിക്കുന്ന ഗണേശൻ(44) എന്നിവരാണ് അറസ്റ്റിലായത്.

വീട്ടിൽ നിന്നും കടത്തിക്കൊണ്ടുപോയ പെൺകുട്ടിയെ തെങ്കാശിയിൽ നിന്നുമാണ് പോലീസ് കണ്ടെത്തിയത്. ഒരുരാത്രിയും പകലും കാട്ടിനുള്ളിലെ പാറയിടുക്കിലാണ് പെൺകുട്ടിയും പ്രതിയും കഴിഞ്ഞത്. എസ്.ഐ.സായ്‌സേനന്റെ നേതൃത്വത്തിലുള്ള പോലീസ് അവിടെ എത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടാം തീയതി രാത്രി 10.15-ന് ഇവരെ കടത്തറ കാടിനുള്ളിൽ കണ്ടെത്തി. എന്നാൽ യുവാവ് ഓടി രക്ഷപ്പെട്ടു. പെൺകുട്ടിയെ വെച്ചൂച്ചിറ സ്റ്റേഷനിലെത്തിച്ച് മൊഴിരേഖപ്പെടുത്തി. തിരുവല്ല ജെ.എഫ്.എം. കോടതിയിൽ കുട്ടിയുടെ മൊഴിയെടുത്തു.

പിന്നീട് ഇൻസ്പെക്ടർ ജർലിൻ വി.സ്‌കറിയയുടെ നേതൃത്വത്തിൽ ഗണേശനെ കടത്തറ കാടിനോട് ചേർന്നുള്ള പുറമ്പോക്ക് ഭൂമിയിലെ ഷെഡിൽനിന്നും പിടികൂടി. ആര്യങ്കാവ് ഗിരിജൻ കോളനിയിലെ വീട്ടീൽനിന്നാണ് പ്രകാശിനെ പിടികൂടിയത്. ഗണേശന്റെ ഭാര്യ വർഷങ്ങൾക്ക് മുമ്പ് ഇയാളുമായി പിണങ്ങി പിരിഞ്ഞുപോയതാണ്.