നാഗ സൈരന്ദ്രി ദേവി: അമ്മയിട്ടപേര്; മറ്റുള്ളവരേക്കാള്‍ എനിക്ക് എന്നെ തന്നെയാണ് ഏറ്റവും ഇഷ്ടം; ദിവ്യ രാജൻ

Spread the love

സോഷ്യല്‍മീഡിയ ഉപയോഗിക്കുന്നവർക്ക് സുപരിചിതയാണ് നാഗ സൈരന്ദ്രി ദേവി. നമ്മുടെ നാഗചേച്ചി. തെറിവിളികളും പോര്‍വിളികളും നിറഞ്ഞ വീഡിയോകളാണ് നാഗ സൈരന്ദ്രിയെ വൈറലാക്കിയത്. കൊല്ലം കുളനടയില്‍ താമസിക്കുന്ന നാഗ സൈരന്ദ്രിയുടെ യഥാർത്ഥ പേര് ദിവ്യ രാജൻ എന്നാണ്. യുട്യൂബ് ചാനലില്‍ നാഗ പങ്കുവെക്കുന്ന വീഡിയോകളില്‍ ഭൂരിഭാഗവും കോമഡിയായാണ് പ്രേക്ഷകർ സ്വീകരിക്കാറുള്ളത്. നാഗ സൈരന്ദ്രി ലൈവിന് ഇടയിലും വീഡിയോകളിലും പറയുന്ന പല ഡയലോഗുകളും നിത്യ ജീവിതത്തില്‍ ഉപയോഗിക്കുന്നവരുമാണ് മലയാളികള്‍.

നാഗ സൈരന്ദ്രിക്ക് പ്രേക്ഷകർക്ക് അറിയാത്ത കഴിഞ്ഞൊരു കാലമുണ്ട്. തന്റെ കുട്ടിക്കാലം, വിദ്യാഭ്യാസം, ജോലികള്‍, ആഗ്രഹങ്ങള്‍ എന്നിവയെ കുറിച്ചെല്ലാം മനസ് തുറന്നിരിക്കുകയാണിപ്പോള്‍ നാഗ സൈരന്ദ്രി.

 

 

സൈരന്ദ്രി എന്ന പേര് അമ്മ നാഗക്ക് കുട്ടിക്കാലത്ത് ഇട്ടതാണ്.  മറ്റുള്ളവരേക്കാള്‍ എനിക്ക് എന്നെ തന്നെയാണ് ഏറ്റവും ഇഷ്ടം എന്ന് നാഗ സൈരന്ദ്രി പറയുന്നു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പന്തളം കോളേജിൽ . ബിഎ പൊളിറ്റിക്സ പഠിച്ചു. പക്ഷെ പഠിക്കുന്നതൊന്നും തലയില്‍ കയറുമായിരുന്നില്ല. മനശാസ്ത്രം പഠിക്കാനായിരുന്നു  ആഗ്രഹം. കുട്ടിക്കാലം മുതല്‍ ശാസ്ത്രജ്ഞയാകാൻ ആഗ്രഹിച്ചിരുന്നു. സിനിമ നടി, ചിത്രകാരി, ശില്‍പി, ഫാഷൻ ഡിസൈനർ, പൊതുപ്രവർത്തക എന്നിങ്ങനെയൊക്കെ ആകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ശാസ്ത്രജ്ഞയാകാൻ ആഗ്രഹിച്ചു.പിന്നീട് ശാസ്ത്രം എന്താണെന്ന് ഞാൻ മനസിലാക്കി. മനുഷ്യന്റെ ഉള്ളിലാണ് ശാസ്ത്രം ഉടലെടുക്കുന്നത്. കോളേജ് കാലത്ത് ഞാൻ ഒരു സ്റ്റാറായിരുന്നു. ഒരുപാട് ആരാധകർ ഉണ്ടായിരുന്നു. ക്ലാസ് ലീ‍ഡറായിരുന്നു.  മിടുക്കിയായിരുന്നു. കഥയും കവിതയും എല്ലാം എഴുതുമായിരുന്നു. ടീച്ചർമാർക്കും ഏറെ ഇഷ്ടമായിരുന്നു. കൂട്ടുകാർക്കിടയില്‍ ഞാൻ ഒച്ചയും ബഹളവും വെച്ച്‌ നടന്നിരുന്നയാളാണ്. പക്ഷെ പുറത്തേക്കിറങ്ങിയാല്‍ വളരെ അടക്കവും ഒതുക്കവുമുള്ള കുട്ടിയായിരുന്നു.

 

എല്ലാവർക്കും പ്രിയപ്പെട്ടവളുമായിരുന്നു. . കാരണം എനിക്ക് മാത്രമെ ധൈര്യം ഉണ്ടായിരുന്നുള്ളു. . കോളേജില്‍ പഠിക്കുമ്ബോള്‍ ക്ലാസില്‍ കയറാറില്ലായിരുന്നു. ലൈബ്രറി, അമ്ബലം, പള്ളി, പ്രഭാഷണങ്ങള്‍ നടക്കുന്ന സ്ഥലം എന്നിവിടങ്ങളിലാണ് സമയം ചിലവഴിച്ചിരുന്നത്.

 

ക്ലാസില്‍ കയറിയാലും ചിത്ര വരയോ കവിത എഴുതുകയോ മറ്റോ ചെയ്ത് കൊണ്ടിരിക്കും. എല്ലാവരുടെ ഉള്ളിലും ആത്മീയതയുണ്ട്. കുട്ടിക്കാലം മുതല്‍ ജോലി ചെയ്യുന്നയാളാണ് നാഗ. കൊയ്ത്ത്, ചവിട്ട്, മെതി, അഡ്വക്കറ്റ് ക്ലർക്ക്, തയ്യല്‍, മെഴുകുതിരി നിർമ്മാണം, ചിത്രരചന പഠിപ്പിക്കല്‍, ബാലെ തുടങ്ങിയ ജോലികളെല്ലാം ചെയ്തിട്ടുണ്ട്. വയ്യാതെ കടക്കുന്നവരെ ശുശ്രൂഷിക്കാനും പോയിട്ടുണ്ട്. ഓർമ കുറവ് വന്നതോടെയാണ് ജോലി ചെയ്യുന്നത് നിർത്തിയത്.

 

എന്നെ വിഷമിപ്പിക്കുന്ന സംഭവങ്ങള്‍ നടന്നാലും ഞാൻ അതെല്ലാം പോസിറ്റീവാക്കി മാറ്റും. ഇന്ന് നിങ്ങള്‍ കാണുന്ന നാഗ സൈരന്ദ്രിയായി ഞാൻ മാറിയതിന് കാരണം എന്റെ ചിന്തകളാണ്. ഒരു സമയം വരെ അയല്‍വാസികള്‍ക്കെല്ലാം എന്നെ ഇഷ്ടമായിരുന്നു. പിന്നീട് ഇടക്കാലത്ത് അവർ എന്നെ കാരണമില്ലാതെ വെറുത്തു. എനിക്ക് ഭ്രാന്താണെന്നൊക്കെയാണ് പറഞ്ഞത്. അത് കേട്ടപ്പോള്‍ സങ്കടമായി. എന്നെ വീട്ടില്‍ കേറി വെട്ടണം കൊല്ലണം എന്നൊക്കെ പറയുമായിരുന്നു.എല്ലാവരും കൂട്ടം കൂടിയാണ് ഇതിനെല്ലാം വന്നതും പ്ലാനിട്ടതും. പോലീസ് കേസും വഴക്കുമെല്ലാമായി. കുടുംബത്തെ വരെ ബാധിച്ചു. ഞാൻ എപ്പോഴും എന്നില്‍ മാത്രം ചുറ്റിപറ്റി നില്‍ക്കുന്നയാളാണ് അതുകൊണ്ടാണ് കുടുംബത്തെ കുറിച്ചൊന്നും സംസാരിക്കാത്തതെന്ന് നാഗ സൈരന്ദ്രി പറയുന്നു.