ഭൂമി ഇടപാട് വിവാദം: 10 ലക്ഷം രൂപ മടക്കി നല്‍കി; ശോഭ സുരേന്ദ്രനെതിരെ പുതിയ ആരോപണങ്ങള്‍ ഉയര്‍ത്തി ദല്ലാള്‍ നന്ദകുമാര്‍

Spread the love

കണ്ണൂര്‍: ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ 10 ലക്ഷം രൂപ മടക്കി നല്‍കിയതായി ദല്ലാള്‍ നന്ദകുമാർ.

video
play-sharp-fill

തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുമ്പ് പണം തിരികെ കിട്ടിയെന്നാണ് ദല്ലാള്‍ നന്ദകുമാർ മാധ്യമങ്ങളോട് വിശദീകരിച്ചത്.

ഏപ്രില്‍ 7 ന് പണം അക്കൗണ്ടിലേക്ക് ഇട്ടു. ഹരിഹരൻ എന്ന വ്യക്തിയുടെ അക്കൗണ്ടില്‍ നിന്നാണ് തുക ലഭിച്ചതെന്നും നന്ദകുമാർ വെളിപ്പെടുത്തി. ഭൂമി നല്‍കാമെന്ന വാഗ്ദാനത്തിലാണ് പണം വാങ്ങിയതെന്നും പിന്നീട് ഭൂമി ലഭിക്കാത്ത സാഹചര്യത്തിലാണ് വിവാദം ഉണ്ടായതെന്നും അദ്ദേഹം വിശദീകരിച്ചു. ഇപ്പോള്‍ പണം തിരികെ ലഭിച്ച സാഹചര്യത്തില്‍ കേസ് പിൻവലിക്കുമെന്നും നന്ദകുമാർ കൂട്ടിച്ചേര്‍ത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

മധ്യസ്ഥരുടെ വഴിയാണ് പണം നല്‍കിയതെന്നും, ഏത് അക്കൗണ്ടിലേക്കാണ് തുക നല്‍കേണ്ടതെന്ന് മുൻകൂട്ടി വിളിച്ച്‌ ചോദിച്ചതായും ദല്ലാള്‍ നന്ദകുമാർ പറഞ്ഞു.

അതേസമയം, പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണർ പദവി ലക്ഷ്യമിട്ട് ശോഭ സുരേന്ദ്രൻ വലിയ തുക ചെലവഴിച്ചെ അദ്ദേഹം ആരോപിച്ചു.

കൂടാതെ, ഇ പി ജയരാജൻ‌നെ ചുറ്റിപ്പറ്റിയ വിവാദവും അടിസ്ഥാനരഹിതമാണെന്ന് നന്ദകുമാർ കൂട്ടിച്ചേര്‍ത്തു. നിയമസഭ തെരഞ്ഞെടുപ്പില്‍ പാലക്കാട് നിന്ന് മത്സരിച്ച ശോഭ തോല്‍ക്കുമെന്നും ദല്ലാള്‍ നന്ദകുമാർ പറഞ്ഞു.