
തേർഡ് ഐ ബ്യൂറോ
കൊല്ലം: കുപ്പിയിൽ നിന്നും മൂർഖനെ എടുത്ത് ഉത്രയുടെ ശരീരത്തിൽ ഇട്ടു. ഇഴഞ്ഞു നടന്ന പാമ്പിനെ കമ്പിനടിച്ച് ഇളക്കിവിട്ടു. പാമ്പിന്റെ കടിയേറ്റ് ഉത്ര മരിക്കുന്നത് സൂരജ് നോക്കിയിരുന്നു. പൊലീസ് ചോദ്യം ചെയ്യലിൽ സൂരജ് വെളിപ്പെടുത്തിയത് നിർണ്ണായകമായ വിവരങ്ങൾ. ഉത്രയെ കൊലപ്പെടുത്തിയ വിവരം തന്റെ സഹോദരിയ്ക്കും അറിയാമായിരുന്നു എന്നു കൂടി സൂരജ് വെളിപ്പെടുത്തുന്നതോടെ കൊലപാതകത്തിൽ ഒരു കുടുംബം തന്നെ കുടുങ്ങമെന്ന് ഉറപ്പായി.
ഉത്രയുടെ ശരീരത്തിലേക്ക് ഇട്ട പാമ്പിനെ വടികൊണ്ടടിച്ച് നോവിച്ചാണ് കൊത്തിച്ചതെന്ന് സൂരജ് മൊഴി നൽകിയതോടെയാണ് കേസ നിർണ്ണായകമായ വഴിത്തിരിവിൽ എത്തിയിരിക്കുന്നത്. പാമ്പിനെ വാങ്ങിയതടക്കമുള്ള കാര്യങ്ങൾ സഹോദരിക്ക് അറിയാമായിരുന്നെന്നും സൂരജ് മൊഴി നൽകി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആദ്യം സൂരജ് മൊഴി നൽകിയത്. തെളിവുകൾ നിരത്തി ചോദ്യം ചെയ്തതോടെ യഥാർത്ഥ വിവരങ്ങൾ പറയുകയായിരുന്നു. അതേസമയം സൂരജിന്റെ മാതാപിതാക്കൾക്കും സഹോദരിക്കുമെതിരെ ഗാർഹിക പീഡനത്തിന് പത്തനംതിട്ട പൊലീസ് കേസെടുത്തു.
കേസിൽ കൂടുതൽ പ്രതികൾ ഉണ്ടാകുമെന്നും സൂരജിന്റെ സഹോദരിയെ ചോദ്യം ചെയ്യുന്നതോടെ കാര്യങ്ങൾ കൂടുതൽ വ്യക്തമാകുമെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. ഉത്ര കൊല്ലപ്പെട്ടശേഷം സൂരജ് ആദ്യം ഫോൺ ചെയ്തത് പാമ്പ് പിടിത്തക്കാരാനായ സുരേഷിനെയാണ്.
പിന്നീട് കൊലയ്ക്കു ശേഷം സഹോദരിയുടെ ഫോണിൽ നിന്ന് വാട്‌സ് ആപ്പ് കാൾ വഴി കൂട്ടുകാരുമായി സംസാരിച്ച് അഭിഭാഷകനെ കാണാനുള്ള അവസരമടക്കം ഒരുക്കിയതായും സൂരജ് പറഞ്ഞു.