അച്ഛനെ പരിചരിച്ച മെയില്‍ നേഴ്‌സുമായി പ്രണയത്തിലായി; “എനിക്ക് ഈ ജീവിതം മടുത്തു ഞാന്‍ പോകുകയാണ്” എന്ന് കത്തെഴുതി വെച്ച ശേഷം സഭാ വസ്ത്രവും കത്തിച്ച് കളഞ്ഞ് കാമുകനൊപ്പം കന്യാസ്ത്രീ നാടുവിട്ടു;കന്യാസ്ത്രീ സഭാസ്കൂളിലെ വൈസ് പ്രിൻസിപ്പൽ ;കണ്ണൂരിൽ നിന്നും മുങ്ങിയ കന്യാസ്ത്രീയെയും കാമുകനെയും കുണ്ടറയിൽ നിന്ന് പോലീസ് പൊക്കി
സ്വന്തം ലേഖിക
കണ്ണൂര്‍: സഭാ വസ്ത്രം കത്തിച്ചു കളഞ്ഞ ശേഷം ആൺ സുഹൃത്തിനൊപ്പം കന്യാസ്ത്രീ നാടുവിട്ടു.കണ്ണൂരിലെ ഒരു സ്‌ക്കൂള്‍ വൈസ് പ്രിന്‍സിപ്പാളാണ് തിരുവസ്ത്രം ഉപേക്ഷിച്ച് കൊല്ലം സ്വദേശിയായ തോമസിനൊപ്പം നാടു വിട്ടത്.ആറു കന്യാസ്ത്രീകള്‍ താമസിക്കുന്ന കോണ്‍വെന്റില്‍ നിന്നും കഴിഞ്ഞ ദിവസമാണ് കന്യാസ്ത്രീ തോമസിനൊപ്പം പോയത്.
സഹ കന്യാസ്ത്രീകള്‍ക്കൊപ്പം പള്ളിയിലേക്ക് പോയ ഇവര്‍ ഉച്ചയോടെ തിരികെ തനിയെ കോണ്‍വെന്റിലെത്തുകയും പിന്നീട് കാണാതാകുകയുമായിരുന്നു. കന്യാസ്ത്രീയെ കാണാതായതോടെ നടത്തിയ തിരച്ചിലില്‍ മുറിയില്‍ നിന്നും ‘എനിക്ക് ഈ ജീവിതം മടുത്തു.
ഞാന്‍ പോകുകയാണ്’ എന്നെഴുതിയ കത്ത് ലഭിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനിടയില്‍ സ്വന്തം സഹോദരനും മദര്‍ സുപ്പീരിയറിനും ‘ഇനി അന്വേഷിക്കേണ്ട, പോകുകയാണ്’ എന്ന സന്ദേശവും അയച്ചിരുന്നു. ഇതോടെ ഇവര്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കി.
പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ കന്യാസ്ത്രീ സ്ഥിരമായി വിളിച്ചിരുന്ന ഒരു മൊബൈല്‍ ഫോണ്‍ നമ്പർ കണ്ടെത്തി. രാത്രി 10 മണിക്ക് ശേഷം ഫോണ്‍ സംഭാഷണം അനുവദനീയമല്ലാത്ത കോണ്‍വെന്റില്‍ ഈ സമയത്തിന് ശേഷം 15,00 മിനിട്ട് മുതല്‍ 1,000 മിനിട്ട് വരെ ഇതേ ഫോണിലേക്ക് വിളിച്ച് സംസാരിച്ചിരുന്നതായി കണ്ടെത്തി.
തുടര്‍ന്ന് കോണ്‍വെന്റിലെ മറ്റ് കന്യാ സ്ത്രീകളെ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ സ്ഥിരമായി ഫോണ്‍ വിളിക്കുന്നത് കണ്ടിട്ടുണ്ടെന്നും അമ്മയോട് സംസാരിക്കുകയായിരുന്നു എന്നാണ് പറഞ്ഞിരുന്നതെന്നും പൊലീസ് മനസ്സിലാക്കി.
ഈ ഫോണ്‍ നമ്ബര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തോമസിനൊപ്പമാണ് പോയതെന്ന് വ്യക്തമായത്. കണ്ണൂര്‍ പൊലീസ് കുണ്ടറ പൊലീസുമായി ബന്ധപ്പെട്ട് ഇവരെ കസ്റ്റഡിയിലെടുക്കുകയും കണ്ണൂരിലേക്ക് ഇന്ന് എത്തിച്ചു കൊണ്ടിരിക്കുകയുമാണ്. കോടതിയില്‍ ഹാജരാക്കിയ ശേഷം കന്യാസ്ത്രീയ്ക്ക് ഇഷ്ടമുള്ളവരുടെ ഒപ്പം പോകാനാകുമെന്ന് പൊലീസ് പറഞ്ഞു.
കാണാതായ ശേഷം കോണ്‍വെന്റിനുള്ളില്‍ നടത്തിയ പരിശോധനയിലാണ് കന്യാ സ്ത്രീകള്‍ ധരിക്കുന്ന തിരുവസ്ത്രം കത്തിച്ചു കളഞ്ഞതായി കണ്ടെത്തിയത്. വര്‍ഷങ്ങളായി തോട്ടട സ്‌ക്കൂളിലെ അദ്ധ്യാപികയും വൈസ് പ്രിന്‍സിപ്പലുമായിരുന്ന കന്യാസ്ത്രീ അദ്ധ്യാപകര്‍ക്കിടയിലും കുട്ടികള്‍ക്കിടയിലും പ്രിയങ്കരിയായിരുന്നു.
നാലുവര്‍ഷം മുന്‍പ് ഇവരുടെ പിതാവ് സുഖമില്ലാതെ കിടന്നപ്പോള്‍ പരിചരിക്കാനായെത്തിയ മെയില്‍ നഴ്സായിരുന്ന തോമസുമായി അടുപ്പത്തിലായി. പിന്നീട് ഇവര്‍ പ്രണയത്തിലാവുകയും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.
ഇതിന്റെ അടിസ്ഥാനത്തില്‍ തിരുവസ്ത്രം ഊരി കൊടുക്കാന്‍ തീരുമാനിച്ചു. എന്നാല്‍ തിരു വസ്ത്രം ഊരല്‍ അത്ര എളുപ്പമല്ലാ എന്നും അതിന്റെ പേരില്‍ കൊടിയ പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുമെന്നും മനസ്സിലായതോടെയാണ് കോണ്‍വെന്റില്‍ നിന്നും ഒളിച്ചോടാന്‍ തീരുമാനിച്ചത്.