കാത്തിരിപ്പിന് വിരാമം…! 28 വർഷങ്ങൾക്ക് ശേഷം സിസ്റ്റർ അഭയ കൊലക്കേസിൽ ഈ മാസം വിധി പറയും ; ഫാ. ജോസ് പുതൃക്കയിലിനെ വിചാരണ കൂടാതെ വെറുതെ വിട്ടതിന് സുപ്രീംകോടതിയിൽ അപ്പീൽ നൽകുമെന്ന് സി.ബി.ഐ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കാത്തിരിപ്പിന് വിരാമമിട്ട് 28 വർഷങ്ങൾക്ക് ശേഷം സിസ്റ്റർ അഭയ കേസിൽ ഈ മാസം വിധി പറയും. കേസിൽ തിരുവനന്തപുരം സിബിഐ കോടതിയിൽ പ്രതിഭാഗവും പ്രോസിക്യൂഷൻ വാദവും ഇന്ന് പൂർത്തിയായി.

സിബിഐ കോടതി ജഡ്ജി കെ.സനൽകുമാർ ഈ മാസം 22 ന് വിധി പറയും. കഴിഞ്ഞ വർഷം ഓഗസ്റ്റ് 26 നാണ് കേസിന്റെ വിചാരണ സിബിഐ കോടതിയിൽ ആരംഭിച്ചത്.കേസിൽ പ്രോസിക്യൂഷൻ സാക്ഷികളായി 49 പേരെയാണ് വിസ്തരിച്ചത്. അതേസമയം പ്രതിഭാഗം സാക്ഷികളായി ഒരാളെ പോലും വിസ്തരിക്കുവാൻ പ്രതികൾക്ക് സാധിച്ചില്ലെന്നതും ശ്രദ്ധേയമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസിൽ 2008 നവംബർ 18 നാണ് പ്രതികളെ സിബിഐ അറസ്റ്റ് ചെയ്തത്.2009 ജൂലൈ 17 നാണ് പ്രതികൾക്കെതിരെ സിബിഐ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.കേസിലെ മുഖ്യപ്രതികളായ ഫാ.തോമസ് കോട്ടൂർ.സിസ്റ്റർ സെഫി എന്നിവർക്കെതിരെയുള്ള വിചാരണയിലാണ് കോടതി വിധി പറയുന്നത്.

രണ്ടാം പ്രതി ഫാ.ജോസ് പൂതൃക്കയിലിനെ വിചാരണ കൂടാതെ വെറുതെ വിട്ടിരുന്നതിനെതിരെ സിബിഐ സുപ്രീം കോടതിയിൽ അപ്പീൽ ഉടൻ നൽകുമെന്ന് സിബിഐ പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചിട്ടുണ്ട്.
പ്രോസിക്യൂഷൻ രണ്ടാം സാക്ഷി സഞ്ചു.പി.മാത്യു വിചാരണയിൽകോടതിയിൽ പ്രതിഭാഗം കൂറുമാറിയതിനെതിരെ സിബിഐ സഞ്ചുവിനെതിരെ ക്രിമിനൽ കേസ് ഉടൻ സിബിഐ കോടതിയിൽഫയൽ ചെയ്യുമെന്നും പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചിട്ടുണ്ട്.