സിന്ധുനദീതട സംസ്കാര കാലത്തെ പുരാതന ലിപി വായിക്കുന്നവർക്ക് എട്ടരക്കോടി രൂപ (പത്ത് ലക്ഷം യുഎസ് ഡോളർ) സമ്മാനം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ: വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ ആണ് സമ്മാനം നൽകുകയെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ

Spread the love

ചെന്നൈ: ഒരു നൂറ്റാണ്ടിലേറെയായി ചുരുളഴിയാതെ കിടക്കുന്ന സിന്ധുനദീതട സംസ്കാര കാലത്തെ പുരാതന ലിപി വായിക്കുന്നവർക്ക് എട്ടരക്കോടി രൂപ (പത്ത് ലക്ഷം യുഎസ് ഡോളർ) സമ്മാനമായി നല്‍കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.
സ്റ്റാലിൻ.

video
play-sharp-fill

സിന്ധുനദീതട സംസ്കാരം കണ്ടെത്തിയതിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച്‌ നടക്കുന്ന മൂന്നു ദിവസത്തെ അന്താരാഷ്ട്ര സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു പ്രഖ്യാപനം.

ഒരിക്കല്‍ സമ്പന്നമായി വളർന്ന സിന്ധുനദീതട സംസ്കാരവുമായി ബന്ധപ്പെട്ട ഈ രേഖയിലെ ലിപി വ്യക്തമായി മനസ്സിലാക്കാൻ നമുക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല. ഗവേഷകർ അതിനായുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. അത്തരം ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കാനായി, ഈ ലിപി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംബന്ധിച്ച സങ്കീർണതകള്‍ പരിഹരിക്കുന്ന വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ പത്ത് ലക്ഷം യുഎസ് ഡോളർ സമ്മാനമായി നല്‍കും, സ്റ്റാലിൻ പറഞ്ഞു.

ഏറ്റവും പഴക്കംചെന്ന സംസ്കാരങ്ങളിലൊന്നായ സിന്ധൂനദീതട സംസ്കാര കാലത്തെ എഴുത്ത് രീതി വായിച്ചെടുക്കാൻ ഏറെക്കാലമായി ഭാഷാ-ചരിത്ര ഗവേഷകർ ശ്രമിച്ചുവരികയാണ്. എന്നാല്‍, സങ്കീർണതകള്‍ മറികടന്ന് അക്കാര്യത്തില്‍ വിജയംവരിക്കാൻ ആർക്കും സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് സ്റ്റാലിൻ വൻ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.