സിദ്ദിഖിന്‍റെ കൊലപാതകം: എടിഎം കാര്‍ഡും മൃതദേഹം മുറിക്കാന്‍ ഉപയോഗിച്ച ഇലക്‌ട്രിക് കട്ടര്‍ കണ്ടെത്തി; പ്രതികളുമായി തെളിവെടുപ്പ്

Spread the love

സ്വന്തം ലേഖിക

കോഴിക്കോട്: കോഴിക്കോട്ടെ ഹോട്ടലുടമയുടെ കൊലപാതകേസിലെ പ്രതികള്‍ ആയുധങ്ങള്‍ ഉപേക്ഷിച്ച സ്ഥലത്ത് എത്തിച്ച്‌ തെളിവെടുപ്പ് നടത്തി അന്വേഷണ സംഘം.

പരിയാപുരം ചേരിയമലയിലാണ് തെളിവെടുപ്പ് നടക്കുന്നത്. കൊല്ലപ്പെട്ട സിദ്ദിഖിന്‍റെ പേരിലുള്ള എടിഎം കാര്‍ഡും മൃതദേഹം മുറിക്കാൻ ഉപയോഗിച്ച ഇലക്‌ട്രിക് കട്ടറും ഉള്‍പ്പടെ എല്ലാ ആയുധങ്ങളും കണ്ടെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹണി ട്രാപ്പിനിടെ സിദ്ദിഖിന്‍റെ കൊലപാതകം എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. സിദ്ദിഖിനെ നഗ്നനാക്കി ഫോട്ടോയെടുക്കാൻ ശ്രമിച്ചത് എതിര്‍ത്തപ്പോള്‍‍ ഷിബിലി ചുറ്റിക കൊണ്ട് തലയ്ക്കും നെഞ്ചിനും അടിച്ച്‌ വീഴ്ത്തി.

ഫര്‍ഹാനയാണ് ചുറ്റിക എടുത്ത് നല്‍കിയത്. മറ്റൊരു പ്രതിയായ ആഷിഖ്. സിദ്ദിഖിന്‍റെ വാരിയെല്ലിന് ചവിട്ടുകയും ചെയ്തു.

കൊലപാതകത്തിന് ശേഷം അസമിലേക്ക് പ്രതികള്‍ കടക്കാൻ ശ്രമിക്കുന്നതിടെയാണ് ചെന്നൈയില്‍ നിന്നും പിടിയിലായത്.