
തേർഡ് ഐ ക്രൈം
കൊച്ചി: ഭർത്താവ് വിദേശത്താണെന്ന അവസരം മുതലെടുത്ത്, പിഴടയ്ക്കാനെത്തിയ യുവതിയെ ഭീഷണിപ്പെടുത്തി ലൈംഗിക പീഡനത്തിന് ഇരയാക്കിയ എസ്.ഐയ്‌ക്കെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. യുവതിയെ ആദ്യം പീഡിപ്പിക്കുകയും പിന്നീട് ചിത്രങ്ങൾ എടുത്ത് സൂക്ഷിക്കുകയും, ഇവ പുറത്തു വിടുമെന്നു ഭീഷണിപ്പെടുത്തി പിന്നീട് പലതവണ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് ഇപ്പോൾ ഉയരുന്ന പരാതി.
എറണാകുളം സെൻട്രൽ പോലിസ് സ്റ്റേഷൻ എസ്ഐ ബാബു മാത്യുവാണ് മുളന്തുരുത്തി സ്വദേശിനിയായ യുവതിയുടെ പരാതിയെ തുടർന്ന് ഒളിവിൽ പോയത്. പോലിസ് സ്റ്റേഷനിൽ പിഴയടക്കാനെത്തിയ തന്നോട് സൗഹൃദം സ്ഥാപിച്ചു ഒരുവർഷത്തോളം പീഡിപ്പിച്ചെന്നാണ് വീട്ടമ്മയായ യുവതി പരാതിയിൽ പറയുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
യുവതിയുടെ പരാതിയിൽ മുളംതുരുത്തി പോലിസ് കേസെടുത്തു. 37 കാരിയായ യുവതി കൊച്ചി ഡിസിപി ജി പൂങ്കുഴലിക്ക് നൽകിയ പരാതിയിലാണ് നടപടി. പോലിസ് എഫ്ഐആർ രേഖപ്പെടുത്തിയതിന് പിന്നാലെ മജിസ്ട്രേറ്റിനു മുമ്ബാകെ 164 പ്രകാരം യുവതി മൊഴി നൽകി. മുളന്തുരുത്തി സ്റ്റേഷനിൽ അഡി. എസ്ഐയായി ബാബു ജോലി ചെയ്യുന്ന സമയത്താണ് യുവതിയുമായി പരിചയത്തിലാകുന്നത്. പിഴയടയ്ക്കാൻ സ്റ്റേഷനിലെത്തിയ യുവതിയുടെ ഫോൺ നമ്ബർ വാങ്ങി, സ്ഥിരമായി വിളിച്ചാണ് ബാബു മാത്യൂ സൌഹൃദം സ്ഥാപിച്ചത്. ഈ സൌഹൃദം മുതലെടുത്ത് യുവതിയുടെ വീട്ടിൽ ഇടയ്ക്കിടെ ഇയാൾ എത്തിയിരുന്നു. ഒരു ദിവസം തുണി മാറുന്നതിനിടെ മുറിയിലേക്ക് കടന്നുവന്ന ബാബു മാത്യു തൻറെ സ്വകാര്യഭാഗങ്ങളിൽ പിടിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. ഇതിനുശേഷം ഇക്കാര്യം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിക്കാൻ തുടങ്ങി. ഒരു വർഷത്തോളം ബാബു മാത്യു തന്നെ പീഡിപ്പിച്ചതായും യുവതി പരാതിയിൽ പറയുന്നു.
അതേസമയം ബാബു മാത്യുവിനെതിരെ നേരത്തെ വകുപ്പുതല നടപടിയുണ്ടായിട്ടുണ്ട്. ഉദയംപേരൂർ സ്റ്റേഷനിൽ എസ്ഐ ആയിരിക്കുമ്‌ബോൾ സൗത്ത് പറവൂരിലെ വ്യാജ മദ്യസംഘത്തിൽ നിന്ന് പണം വാങ്ങി കേസൊതുക്കാൻ ശ്രമിച്ച സംഭവത്തിൽ ഇയാൾ സസ്‌പെൻഷനിലായിരുന്നു. ഒരു മാസം മുൻപാണ് സർവീസിൽ തിരിച്ചെത്തിയത്. സസ്പെൻഷൻ കഴിഞ്ഞ് ട്രാൻസ്ഫറും പണിഷ്മെന്റ് ട്രാൻസ്ഫറും ലഭിച്ചശേഷം എറണാകുളം സെൻട്രൽ സ്റ്റേഷനിൽ തിരികെ ജോലിക്കു കയറിയതിന് പിന്നാലെയാണ് ബാബു മാത്യുവിനെതിരെ ലൈംഗിക പീഡനക്കേസ് വന്നിരിക്കുന്നത്. ഒളിവിൽ പോയ എസ്.ഐയെ കണ്ടെത്താൻ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു.