ഷംനാ കാസിമിന്റെ ബ്ലാക്ക്‌മെയിൽ കേസ്: പ്രതികൾക്കെതിരെ മനുഷ്യക്കടത്തിനും കേസ് രജിസ്റ്റർ ചെയ്തു; സ്വർണ്ണക്കടത്ത് സംഘങ്ങൾക്കു പ്രതികളുമായി ബന്ധം

Spread the love

ക്രൈം ഡെസ്‌ക്

കൊച്ചി: മലയാള സിനിമാ മേഖലയെ പിടിച്ചു കുലുക്കി ബ്‌ളാക്ക്‌മെയിൽ കേസ് മറ്റൊരു തലത്തിലേയ്ക്ക്. സംസ്ഥാനത്ത് സിനിമാ മേഖലയെ പിടിച്ചു കുലുക്കുന്ന തലത്തിലേയ്ക്കാണ് ഇപ്പോൾ ഈ വിവാദം എത്തി നിൽക്കുന്നത്. സ്വർണ്ണക്കടത്തിനു പിന്നാലെ മനുഷ്യക്കടത്തിനും പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതോടെ സിനിമാ മേഖലയിലെ പല വമ്പൻമാരും കുടുംങ്ങും എന്നു ഉറപ്പായിട്ടുണ്ട്.

നടി ഷംനകാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ പിടിയിലായവർക്കെതിരെ പൊലീസ് മനുഷ്യകടത്ത് വകുപ്പ് ചുമത്തിയതോടെ സംഭവത്തിനു പിന്നിൽ സ്വർണ്ണക്കടത്ത് മാഫിയ സംഘത്തിന്റെയും ബന്ധം പുറത്തായത്. ഷംന കാസിമിന് പിന്നാലെ പ്രതികൾക്കെതിരെ പരാതിയുമായി കൂടുതൽ പെൺകുട്ടികൾ രംഗത്തെത്തിയിരുന്നു. യുവതികളെ തട്ടിക്കൊണ്ടുപോയി തടവിലാക്കിയെന്ന പരാതിയിലാണ് നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതികളെ ജോലിക്ക് കൊണ്ടുപോയി തടവിൽ പാർപ്പിച്ചെന്ന പരാതിയിൽ മനുഷ്യകടത്ത് ഉൾപ്പെടെ പുതിയ മൂന്ന് കേസ് കൂടി രജിസ്റ്റർ ചെയ്തു. യുവ മോഡൽ അടക്കം നൽകിയ പരാതിയിലാണ് കേസ്. കൂടുതൽ പേർ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കൊച്ചി ഡി.സി.പി പൂങ്കുഴലി മാദ്ധ്യമങ്ങളോട് പറഞ്ഞു. ഷംന കാസിമിനെ ബ്ലാക്ക്‌മെയിൽ ചെയ്ത കേസിലെ പ്രതികൾ വൻ സ്വർണ്ണക്കടത്ത് സംഘമാണെന്നായിരുന്നു യുവമോഡലിന്റെ വെളിപ്പെടുത്തൽ.

മോഡലിംഗിനായി പാലക്കാട്ടേയ്ക്ക് വിളിച്ച് വരുത്തി സ്വർണ്ണക്കടത്തിനായി പ്രേരിപ്പിച്ചെന്നും, എട്ട് ദിവസം മുറിയിൽ പൂട്ടിയിട്ട് മാനസികമായി പീഡിപ്പിച്ചെന്നുമാണ് പെൺകുട്ടി പൊലീസിന് നൽകിയ മൊഴി.

മാർച്ച് നാലിന് പെൺകുട്ടി കൊച്ചിയിലെത്തി നോർത്ത് പൊലീസിൽ പരാതി നൽകിയെങ്കിലും തുടർനടപടിയുണ്ടായിരുന്നില്ല. ഷംന കേസിൽ പ്രതികൾ അറസ്റ്റിലായതോടെയാണ് ഈ പെൺകുട്ടികൾ വീണ്ടും പൊലീസിനെ സമീപിച്ചത്. മോഡലിംഗ് അവസരമുണ്ടെന്ന് ഒരു കൂട്ടുകാരി പറഞ്ഞത് അനുസരിച്ചാണ് പാലക്കാട്ടെത്തിയതെന്നും, സ്ഥലത്തെത്തിയതും റെഫീക്ക് ഉൾപ്പെടുന്ന സംഘം മുറിയിൽ പൂട്ടിയിട്ട് ഭീഷണി തുടങ്ങിയെന്നുമാണ് യുവമോഡലിന്റെ പരാതി.

സ്വർണ്ണക്കടത്തിന് ആഡംബര വാഹനത്തിൽ അകമ്ബടി പോകണമെന്നായിരുന്നു സംഘത്തിന്റെ ആവശ്യം. വഴങ്ങാതെ വന്നതോടെ തന്നെയടക്കം അവിടെ എത്തിയ എട്ട് പെൺകുട്ടികളെയും ഒരാഴ്ചയിലധികം മാനസികമായി പീഡിപ്പിച്ചുവെന്നാണ് യുവതി പറയുന്നത്. ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ സംഘം തന്നെയാണ് സ്വർണ കടത്തിന് നിർബന്ധിച്ചതെന്ന് യുവതികൾ ആരോപിച്ചിരുന്നു. പ്രതികൾ സ്വർണ മാല, പണം എന്നിവ കൈക്കലാക്കിയെന്നും യുവതികൾ പരാതിപ്പെട്ടിരുന്നു.