
സ്വന്തം ലേഖിക
കാസര്‍കോട്: വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്ന കേസില്‍ ചെന്നൈ വിമാനത്താവളത്തില്‍ പിടിയിലായ നടൻ ഷിയാസ് കരീമിനെ കാസര്‍കോട് ചന്തേര പൊലീസ് കസ്റ്റഡിയില്‍ വാങ്ങി.
വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച കേസില്‍ ലുക്ക്ഔട്ട് സര്‍ക്കുലറിനെ തുടര്‍ന്ന് ദുബായില്‍ നിന്ന് എത്തിയപ്പോള്‍ ഇന്നലെയാണ് ഷിയാസിനെ എമിഗ്രേഷൻ വിഭാഗം പിടികൂടിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇയാള്‍ക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഹൈക്കോടതിയാണ് ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിച്ചത്. കാഞ്ഞങ്ങാട് സ്വദേശിനിയായ ജിംനേഷ്യം പരിശീലകയായ യുവതിയുടെ പരാതിയിലാണ് നടൻ ഷിയാസ് കരീമിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
വര്‍ഷങ്ങളോളം വിവാഹ വാഗ്ദാനം നല്കി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു എന്നാണ് യുവതിയുടെ പരാതി. വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ മര്‍ദ്ദിച്ചുവെന്നും 11 ലക്ഷത്തില്‍പ്പരം രൂപ ഷിയാസ് കരീം തട്ടിയെടുത്തെന്നും യുവതി പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് ഗള്‍ഫില്‍ നിന്ന് ചെന്നൈ വിമാനത്താവളത്തിലെത്തിയ നടനെ പൊലീസ് പിടികൂടിയത്.