കപ്പൽ അപകടം; 10 കോടി അനുവദിച്ച് സർക്കാർ;മത്സ്യത്തൊഴിലാളി കുടുംബങ്ങൾ 1000 രൂപയും 6 കിലോ അരിയും;78,498 കുടുംബങ്ങൾക്ക് സഹായം ലഭിക്കും

Spread the love

തിരുവനന്തപുരം: കൊച്ചി പുറംകടലിലെ കപ്പൽ അപകടത്തെ തുടർന്ന് ദുരിതത്തിലായ മല്‍സ്യത്തൊഴിലാളികള്‍ക്ക് സഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍. മത്സ്യത്തൊഴിലാളികള്‍ക്കായി 10 കോടി 55 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്.

മത്സ്യത്തൊഴിലാളികള്‍ക്ക് ആയിരം രൂപയും ആറ് കിലോ അരിയും വീതമായാണ് വിതരണം ചെയ്യുക. 78,498 കുടുംബങ്ങൾക്ക് സഹായം ലഭിക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ തൊഴിലാളികൾക്കാണ് സഹായം. 27,020 മത്സ്യബന്ധന അനുബന്ധ തൊഴിലാളി കുടുംബങ്ങളും സഹായത്തിന്റെ പരിധിയിൽ വരും.

വിഴിഞ്ഞത്ത് നിന്നും പുറപ്പെട്ട എംഎസ്‌സി എല്‍സ 3 ചരക്കുകപ്പല്‍ മെയ് 25നാണ് കൊച്ചി പുറംകടലില്‍ മുങ്ങിയത്. അപകടത്തെ സംസ്ഥാനം പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലുള്ള മത്സ്യത്തൊഴിലാളികൾക്കാണ് സഹായം ലഭിക്കുക. ഓരോ കുടുംബത്തിനും ആയിരം രൂപയും ആറ് കിലോ അരിയും നൽകും. 78,498 മത്സ്യത്തൊഴിലാളികൾക്കും 27020 അനുബന്ധ തൊഴിലാളികൾക്കുമാണ് സഹായം ലഭിക്കുക.