
കൊച്ചി: കൊച്ചി തീരത്തിന് സമീപം അപകടത്തില്‍പ്പെട്ട എംഎസ്സി എല്‍സ 3 കപ്പല്‍ ഉടമകള്‍ക്ക് വീണ്ടും തിരിച്ചടി.
കമ്പനിയുടെ ഒരു കപ്പല്‍ കൂടി തടഞ്ഞ് വയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. എം.എസ് സി പോളോ 2 കപ്പലാണ് കസ്റ്റഡിയിലെടുത്തത്.
73.50 ലക്ഷം രൂപയും പലിശയും ഉള്‍പ്പെടെ കെട്ടി വയ്ക്കാനാണ് ഹൈക്കോടതി ഉത്തരവ്. ഇവരുടെ ഒരു കണ്ടെയ്നർ കശുവണ്ടി നേരത്തെ മുങ്ങിയ എംഎസ്സി എല്‍സ 3യില്‍ ഉണ്ടായിരുന്നു. കൊളമ്പോയില്‍ നിന്ന് വരുന്ന കപ്പല്‍ നാളെ വിഴിഞ്ഞത്തെത്തും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മെയ് 24 നാണ് കൊച്ചി തീരത്തുനിന്ന് 30 നോട്ടികല്‍ മൈല്‍ അകലെയായി അറബിക്കടലില്‍ എംഎസ്സി എല്‍സ 3 കപ്പല്‍ അപകടത്തില്‍പ്പെട്ടത്. കപ്പല്‍ അപകടത്തില്‍ ഫോർട്ട് കൊച്ചി കോസ്റ്റല്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
എംഎസ്സി എല്‍സ 3 കണ്ടെയ്നർ കപ്പല്‍ ഉടമയാണ് കേസിലെ ഒന്നാം പ്രതി. ഷിപ്പ് മാസ്റ്റർ രണ്ടാം പ്രതിയും ഷിപ്പിംഗ് ക്രൂ മൂന്നാം പ്രതിയുമായാണ് കേസ്. മനുഷ്യജീവന് അപകടം ഉണ്ടാക്കും വിധം ചരക്ക് കപ്പല്‍ കൈകാര്യം ചെയ്തു എന്ന നിലയിലാണ് കേസ് എടുത്തിട്ടുള്ളത്.