കെയർ ഹോമിലെ ജോലി നിർത്താൻ കാരണം അച്ഛൻ, വീട്ടില്‍ കുട്ടികളെ നിര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല, ജോലി ശരിയായെന്ന് പറഞ്ഞ് പോയ അന്ന് രാത്രിയില്‍ എന്താണ് സംഭവിച്ചതെന്ന് കണ്ടുപിടിക്കണം; ഏറ്റുമാനൂരിൽ അമ്മയും മക്കളും ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഷൈനിയുടെ അച്ഛനെതിരെ ആരോപണവുമായി സഹപ്രവർത്തകർ

Spread the love

കോട്ടയം: ഏറ്റുമാനൂരിലെ അമ്മയും മക്കളും ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഷൈനിയുടെ അച്ഛനെതിരെ ആരോപണവുമായി ഷൈനി ജോലി ചെയ്ത സ്ഥാപനത്തിന്‍റെ ഉടമ രംഗത്ത്.

വീടിന് അടുത്തുള്ള കെയർ ഹോമിൽ നാല് മാസം ജോലി ചെയ്ത ഷൈനി, ജോലി നിർത്താൻ കാരണം അച്ഛൻ കുര്യാക്കോസാണെന്ന് കെയർ ഹോം ഉടമ ഫ്രാൻസിസ് ജോർജ് പറഞ്ഞു. ജോലിക്ക് വന്നപ്പോൾ സങ്കടത്തിലായിരുന്ന ഷൈനിക്ക് ജോലി ചെയ്ത് തുടങ്ങിയപ്പോൾ മാറ്റം വന്നായിരുന്നുവെന്നും എന്നാൽ, ഷൈനിയുടെ അച്ഛൻ കെയർ ഹോമിലെ ബയോ ഗ്യാസ് പ്ലാന്റിനെതിരെ നാട്ടുകാരെ കൂട്ടി പ്രതിഷേധിച്ചെന്നും. ഡൽഹിയിൽ പോയിട്ടാണെങ്കിലും സ്ഥാപനം പൂട്ടിക്കുമെന്നും പറ‌ഞ്ഞു.

മകൾ ജോലി ചെയ്യുന്ന സ്ഥാപനത്തിനെതിരെ അച്ഛൻ തുടർച്ചയായി പരാതി നൽകിയതോടെയാണ് ഷൈനി രാജിവെച്ചതെന്നും ഫ്രാൻസിസ് പറയുന്നു. ഷൈനി സ്വന്തം വീട്ടില്‍ വലിയ മാനസിക സമ്മര്‍ദ്ദം അനുഭവിച്ചതായി കൂടെ ജോലി ചെയ്തിരുന്ന സഹപ്രവര്‍ത്തകര്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടികളെ നിര്‍ത്താന്‍ ഹോസ്റ്റല്‍ അന്വേഷിച്ച് പോയതിന് പിന്നിലെ കാരണം അതാണെന്നും സ്വന്തം വീട്ടില്‍ കുട്ടികളെ നിര്‍ത്താന്‍ ഷൈനിക്ക് കഴിഞ്ഞിരുന്നില്ലെന്നും ജോലി ശരിയായെന്ന് പറഞ്ഞ് പോയ ഷൈനിക്ക് അന്ന് രാത്രിയില്‍ എന്താണ് സംഭവിച്ചതെന്ന് കണ്ടു പിടിക്കണമെന്നും സഹപ്രവര്‍ത്തര്‍ പറയുന്നു.