കോട്ടയം ഷാൻ കൊലക്കേസ്; ജോമോനുമായുള്ള തെളിവെടുപ്പ് പൂർത്തിയായി; കൊലപാതകവുമായി നേരിട്ട് ബന്ധമുള്ള അഞ്ചുപേരും അറസ്റ്റിൽ
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം ഷാൻ കൊലക്കേസിൽ പിടിയിലായ ജോമോനുമായുള്ള തെളിവെടുപ്പ് പൂർത്തിയായി. കൊലപാതകവുമായി നേരിട്ട് ബന്ധമുള്ള അഞ്ച്പേർ കൂടി അറസ്റ്റിൽ.
മുഖ്യപ്രതിയായ ജോമോന് പുറമേ ഓട്ടോ ഡ്രൈവറായ എട്ടാംമൈല്‍ സ്വദേശി ബിനു, ഗുണ്ടാസംഘാംഗങ്ങളായ പുല്‍ച്ചാടി ലുതീഷ്, സുധീഷ്, കിരണ്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേസുമായി ബന്ധപ്പെട്ട് 13 പേര്‍ കൂടി കസ്റ്റഡിയിലുണ്ട്. ഷാന്‍ ബാബുവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഘത്തിന് സഹായം നല്‍കിയവരും ഇതിലുണ്ടെന്നാണ് വിവരം. ഇവരെയെല്ലാം വിശദമായി ചോദ്യംചെയ്തുവരികയാണ്.
ഷാൻ ബാബുവിനെ തട്ടിക്കൊണ്ട് പോകാൻ ഉപയോഗിച്ച ഓട്ടോറിക്ഷ ചൊവ്വാഴ്ച അയര്‍ക്കുന്നത്ത് നിന്ന് കണ്ടെത്തി.
കോട്ടയം ഈസ്റ്റ് സി.ഐ.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് തെളിവെടുപ്പ് നടത്തുന്നത്. ഫൊറന്‍സിക് സംഘവും പോലീസിനൊപ്പമുണ്ട്.
Third Eye News Live
0