കോട്ടയം ഷാൻ കൊലക്കേസ്; ജോമോനുമായുള്ള തെളിവെടുപ്പ് പൂർത്തിയായി; കൊലപാതകവുമായി നേരിട്ട് ബന്ധമുള്ള അഞ്ചുപേരും  അറസ്റ്റിൽ

കോട്ടയം ഷാൻ കൊലക്കേസ്; ജോമോനുമായുള്ള തെളിവെടുപ്പ് പൂർത്തിയായി; കൊലപാതകവുമായി നേരിട്ട് ബന്ധമുള്ള അഞ്ചുപേരും അറസ്റ്റിൽ

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം ഷാൻ കൊലക്കേസിൽ പിടിയിലായ ജോമോനുമായുള്ള തെളിവെടുപ്പ് പൂർത്തിയായി. കൊലപാതകവുമായി നേരിട്ട് ബന്ധമുള്ള അഞ്ച്പേർ കൂടി അറസ്റ്റിൽ.

മുഖ്യപ്രതിയായ ജോമോന് പുറമേ ഓട്ടോ ഡ്രൈവറായ എട്ടാംമൈല്‍ സ്വദേശി ബിനു, ഗുണ്ടാസംഘാംഗങ്ങളായ പുല്‍ച്ചാടി ലുതീഷ്, സുധീഷ്, കിരണ്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസുമായി ബന്ധപ്പെട്ട് 13 പേര്‍ കൂടി കസ്റ്റഡിയിലുണ്ട്. ഷാന്‍ ബാബുവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഘത്തിന് സഹായം നല്‍കിയവരും ഇതിലുണ്ടെന്നാണ് വിവരം. ഇവരെയെല്ലാം വിശദമായി ചോദ്യംചെയ്തുവരികയാണ്.

ഷാൻ ബാബുവിനെ തട്ടിക്കൊണ്ട് പോകാൻ ഉപയോ​ഗിച്ച ഓട്ടോറിക്ഷ ചൊവ്വാഴ്ച അയര്‍ക്കുന്നത്ത് നിന്ന് കണ്ടെത്തി.

കോട്ടയം ഈസ്റ്റ് സി.ഐ.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് തെളിവെടുപ്പ് നടത്തുന്നത്. ഫൊറന്‍സിക് സംഘവും പോലീസിനൊപ്പമുണ്ട്.