വിവാദമായ കാഫിർ സ്ക്രീൻഷോട് ആദ്യം പ്രചരിപ്പിച്ചത് ഇടത് സൈബർ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ; വിവാദത്തിനു പിന്നില്‍ അടിമുടി സിപിഎമ്മുകാരാണ്, സിപിഎം പ്രവർത്തകർ തന്നെ ഇതിനെ എതിർക്കണം, പോരാളിമാരുടെ മുഖം തെളിഞ്ഞു വരുന്നത് നല്ലതാണ്; പ്രതികരണവുമായി ഷാഫി പറമ്പില്‍

Spread the love

പാലക്കാട്: വടകരയിലെ വിവാദമായ കാഫിർ സ്ക്രീൻഷോട് ആദ്യം പ്രചരിപ്പിച്ചത് ഇടത് സൈബർ വാട്സ്ആപ്പ് ഗ്രൂപ്പുകളിലെന്ന് പൊലീസ് കണ്ടെത്തല്‍. ഇതോടെ പ്രതികരണവുമായി ഷാഫി പറമ്പില്‍ രംഗത്ത് എത്തി.

കോടതി ചെവിക്കു പിടിച്ചതുകൊണ്ടാണ് ഇത്രയെങ്കിലും പുറത്തു വന്നത്. വിവാദത്തിനു പിന്നില്‍ അടിമുടി സിപിഎമ്മുകാരാണ് പക്ഷെ എന്തുകൊണ്ടോ അവരെ പ്രതികളാക്കുന്നില്ലെന്ന് ഷാഫി പറഞ്ഞു.

നിയമനടപടി തുടരും. വർഗീയത ഉപയോഗിച്ച് ജയിക്കുന്നതിലും നല്ലത് തോൽക്കുന്നതാണ്. ഇന്നലെയും ഇന്നും നാളെയും ഇത്തരം കാര്യം ചെയ്യില്ല. സിപിഎം പ്രവർത്തകർ തന്നെ ഇതിനെ എതിർക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോരാളിമാരുടെ മുഖം തെളിഞ്ഞു വരുന്നത് നല്ലതാണ്. ആരുടേയും ഒറ്റ ബുദ്ധിയിൽ തോന്നിയതായി എനിക്ക് തോന്നുന്നില്ല. പാർട്ടി പങ്കുള്ളതിനാൽ അന്വേഷണം വൈകുന്നുവെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു.