ശബരിമലയിലേക്കുള്ള തീര്‍ത്ഥാട വഴികളിലെല്ലാം തിരക്ക് തുടരുന്നു ; ഭക്ഷണവും വെളളവും കിട്ടാതെ തീര്‍ത്ഥാടകര്‍, പമ്പയിലും, നിലയ്ക്കലും ആവശ്യത്തിന് കെഎസ്‌ആര്‍ടിസി സര്‍വീസ് നടക്കുന്നില്ലെന്ന് ആരോപിച്ച്‌ രാത്രി വൈകിയും തീര്‍ത്ഥാടകര്‍ പ്രതിഷേധിച്ചു ; ഇന്ന് മുഖ്യമന്ത്രിയുടെ അവലോകന യോഗം.

Spread the love

 

പത്തനംതിട്ട :വിവിധ ഇടത്താവളങ്ങളില്‍ വാഹനങ്ങള്‍ പിടിച്ചിട്ടാണ് പൊലീസ് നിലവില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തുന്നത്. പ്ലാപള്ളി ഇലവുങ്കല്‍ പാതയില്‍ ഉള്‍പ്പെടെ വനമേഖലയില്‍ കുടുങ്ങിപ്പോകുന്ന തീര്‍ത്ഥാടകര്‍ വെള്ളമോ ഭക്ഷണമോ ഇല്ലാതെ ദുരിതത്തിലാണ്. രാവിലെ മുഖ്യമന്ത്രി അധ്യക്ഷതയില്‍ ചേരുന്ന അവലോകന യോഗത്തില്‍ പ്രശ്ന പരിഹാരത്തിനുള്ള തീരുമാനമുണ്ടാകും എന്നാണ് പ്രതീക്ഷ.

video
play-sharp-fill

 

 

 

 

 

തീര്‍ത്ഥാടകരുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് യുഡിഎഫ് സംഘം ഇന്ന് ശബരിമലയില്‍ എത്തും.ശബരിമലയിലെ തിരക്ക് നിയന്ത്രണ വിധേയമാക്കാൻ പൊലീസ് സ്വീകരിച്ച നടപടികള്‍ സന്നിധാനത്തിന്‍റെ ചുമതലയുള്ള എഡിജിപി ഇന്ന് ഹൈക്കോടതിയെ അറിയിക്കും. ഉച്ചയക്ക് 2 മണിയ്ക്കാണ് ഹൈക്കോടതി വിഷയം പരിഗണിക്കുക. തിരക്ക് നിയന്ത്രിക്കാൻ സ്വീകരിച്ച കാര്യങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ സഹിതം കാര്യങ്ങള്‍ വിശദീകരിക്കുമെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

 

 

 

 

 

ശബരിമലയിലെ തിരക്കില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് നടപടി. നിലയ്ക്കലിലെ പാര്‍ക്കിംഗ് ഗ്രൗണ്ടിലെ പ്രശ്നം പരിശോധിച്ച്‌ റിപ്പോര്‍ട്ട് നല്‍കാൻ പത്തനംതിട്ട എസ്പിയോടും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ശബരിമല തീ‍ര്‍ത്ഥാടനത്തിന്റെ സുഗമമായ നടത്തിപ്പിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ഇന്ന് നടക്കും. രാവിലെ പത്ത് മണിക്ക് ഓണ്‍ലൈൻ ആയിട്ടാണ് യോഗം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

 

 

ദേവസ്വം മന്ത്രി, മറ്റ് മന്ത്രിമാ‍ര്‍, ചീഫ് സെക്രട്ടറി, ദേവസ്വം ബോര്‍‍ഡ് പ്രസിഡന്റ്, ഡിജിപി എന്നിവ‍ര്‍ പങ്കെടുക്കും. കഴിഞ്ഞ ദിവസങ്ങിളിലെ തിക്കും തിരക്കും കൂടി തീര്‍ത്ഥാടകര്‍ ബുദ്ധിമുട്ടിയ സാഹചര്യത്തിലാണ് യോഗം ചേരുന്നത്. മണിക്കൂറുകളോളമാണ് തീര്‍ത്ഥാടക‍ര്‍ ദ‍ര്‍ശനത്തിനായി കാത്തു നില്‍ക്കേണ്ടി വരുന്നത്. അടിയന്തരമായി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായാണ് യോഗം.