
പത്തനംതിട്ട: ആഗോള അയ്യപ്പസംഗമത്തിന് ബദലായി പന്തളത്ത് വിശ്വാസ സംഗമം സംഘടിപ്പിക്കും. ശബരിമല കർമ്മ സമിതിയും ഹിന്ദു ഐക്യവേദിയും പന്തളം കൊട്ടാരവും സംയുക്തമായി ചേർന്നാണ് വിശ്വാസ സംഗമം നടത്തുന്നത്.
സെപ്റ്റംബർ 22നാണ് വിശ്വാസ സംഗമം നടത്തുന്നത്. സംഗമത്തില്‍ പന്തളം കൊട്ടാരത്തെ പങ്കെടുപ്പിക്കാനും നീക്കമുണ്ട്. ബിജെപി മുതിർന്ന നേതാവ് കുമ്മനം രാജശേഖരൻ നാളെ പന്തളം കൊട്ടാരം പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും.
വിശ്വാസസംഗമം വിപുലമായ രീതിയില്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. നായർ സർവീസ് സൊസൈറ്റി അടക്കം പല വിശ്വാസികളെയും ക്ഷണിക്കാൻ ആലോചിക്കുന്നുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുളള പ്രമുഖരെ സംഗമത്തിലെത്തിക്കാനാണ് പദ്ധതിയിടുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബിജെപിയുടെ പൂർണപിന്തുണയോടെയാണ് സംഗമം നടത്തുന്നത്. വിശ്വാസസംഗമവുമായി ബന്ധപ്പെട്ടുളള വിവരങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നാണ് ഹിന്ദു ഐക്യവേദി പ്രതിനിധി ആർ വി ബാബു പറയുന്നത്.
ഇതിനിടെ, സർക്കാരിന്റെ ആഭിമുഖ്യത്തിലുള്ള ആഗോള അയ്യപ്പസംഗമം സെപ്റ്റംബർ 20ന് നടത്താനിരിക്കുകയാണ്. എന്നാൽ, യുഡിഎഫ് ഈ പരിപാടിയിൽ പങ്കെടുക്കില്ലെന്നാണ് സൂചന. സംഗമത്തിന്റെ പിന്നിലെ രാഷ്ട്രീയ ഉദ്ദേശ്യം വ്യക്തമായതിനാലാണ് അതുമായി സഹകരിക്കാതിരിക്കാനുള്ള യുഡിഎഫിന്റെ തീരുമാനം.