എസ്.എച്ച് മൗണ്ടിലെ ഫിനിക്‌സ് തട്ടിപ്പ്: റോബിന്റെ സ്ഥാപനത്തിലെ രണ്ടു ജീവനക്കാർ അറസ്റ്റിൽ; തായ്‌ലൻഡിലേയ്ക്ക് കടന്നവരെ തിരികെ എത്തിച്ച് അറസ്റ്റ് ചെയ്തു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: എസ്.എച്ച് മൗണ്ടിലെ ഫിനിക്‌സ് വിസാ തട്ടിപ്പിൽ സ്ഥാപനത്തിലെ രണ്ടു ജീവനക്കാർ അറസ്റ്റിൽ. പൂവൻതുരുത്ത് പ്ലാമ്മൂട് സ്വദേശിയായ ജെയിംസ്, നാട്ടകം സ്വദേശി നവീൻ എന്നിവരെയാണ് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ധനപാലൻ അറസ്റ്റ് ചെയ്തത്. തായ്‌ലൻഡിലേയ്ക്ക് കടന്ന രണ്ടു പ്രതികളെയും ഇന്റർപോളിന്റെ സഹായത്തോടെ നെടുമ്പാശേരിയിൽ നിന്നും പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രിയിൽ ഒരു മണിയോടെയാണ് നെടുമ്പാശേരിയിൽ നിന്നും പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കേസിലെ പ്രതിയും ഫിനിക്‌സ് കൺസൾട്ടൻസി ആൻഡ് ട്രാവൽ ഏജൻസി ഉടമ റോബിന്റെ (30) ജീവനക്കാരാണ് അറസ്റ്റിലായ നവീനും, ജെയിംസും. നേരത്തെ റോബിന്റെ അച്ഛൻ മാത്യു (60), സഹോദരൻ തോമസ് മാത്യു (32) എന്നിവരെ കഴിഞ്ഞ ദിവസം ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.


കഴിഞ്ഞ മാസം അവസാനമാണ് എസ്.എച്ച് മൗണ്ടിലെ ഫിനിക്‌സ് കൺസൾട്ടൻസി ആൻഡ് ട്രാവൽ ഏജൻസി അടച്ചു പൂട്ടി പ്രതികൾ രക്ഷപെട്ടത്. പ്രതികളായ റോബിനും, നവീനും, ജെയിംസും ചേർന്നാണ് തട്ടിപ്പ് നടത്തിയത്. തുടർന്നു മൂന്നു പേരും വിവിധ സ്ഥലങ്ങളിലേയ്ക്ക് കടക്കുകയായിരുന്നു. തട്ടിപ്പിന് ഇരയായവർ പൊലീസിൽ പരാതി നൽകുന്നതിന് മുൻപ് തന്നെ ഇവർ വിദേശത്തേയ്ക്ക് കടന്നിരുന്നു. നാനൂറോളം പേരിൽ നിന്നും ആറുകോടിരൂപയോളം രൂപ പ്രതികൾ തട്ടിയെടുത്ത ശേഷം വിദേശത്തേയ്ക്ക് കടന്നതായാണ് പരാതി. ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനു പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഗാന്ധിനഗർ പൊലീസിലെ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group