
ഏഴുവയസുകാരിയെ രഹസ്യഭാഗത്ത് ക്രയോൺസ് ഉപയോഗിച്ച് പീഡിപ്പിച്ചു : കുന്ദമംഗലത്ത് ഏഴുവയസുകാരിയെ പീഡിപ്പിച്ച യുവാവിനെ ഒന്നരമാസമായിട്ടും അറസ്റ്റ് ചെയ്യാതെ പൊലീസ്
സ്വന്തം ലേഖകൻ
കോഴിക്കോട്: കുന്ദമംഗലത്ത് ഏഴ് വയസ്സുകാരിയെ ക്രയോൺസ് ഉപയോഗിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒന്നര മാസമായിട്ടും പ്രതിയെ അറസ്റ്റു ചെയ്തിട്ടില്ലെന്ന് ആരോപണം.
മെഡിക്കൽ റിപ്പോർട്ടിന്റെയും കുട്ടിയുടെ മൊഴിയുടെയും അടിസ്ഥാനത്തിൽ പോക്‌സോ വകുപ്പനുസരിച്ച് കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നിട്ടും പൊലീസ് അലംഭാവം കാണിക്കുകയാണെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം കേസിൽ പ്രതി മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും അതിന്റെ തീരുമാനമനുസരിച്ച് അറസ്റ്റുണ്ടാവുമെന്നുമാണ് കുന്ദമംഗലം പൊലീസ് വിശദീകരണം നൽകിയിരിക്കുന്നത്.
പിതൃസഹോദരപുത്രനാണ് ഏഴുവയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയത്. കുഞ്ഞിന്റെ രഹസ്യഭാഗത്ത് ക്രയോൺസ് ഉപയോഗിച്ചാണ് ഇയാൾ പീഡനം നടത്തിയത്.
ക്രയോൺസ് ശസ്ത്രക്രിയ നടത്തിയാണ് പുറത്തെടുത്തതെന്ന് മെഡിക്കൽ രേഖകൾ വ്യക്തമാക്കുന്നു. പീഡനം നടന്നായി പെൺകുട്ടി മജിസ്‌ട്രേറ്റിന് മുമ്പിൽ മൊഴി നൽകുകയും ചെയ്തു.
ജൂലൈ പതിനാലിന് കുന്ദമംഗലം പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു. എന്നാൽ ഒന്നര മാസമായിട്ടും അറസ്റ്റുണ്ടായിട്ടില്ല. പതിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും തീരുമാനം വരുന്ന മുറയ്ക്ക് നടപടിയുണ്ടാവുമെന്നുമാണ് പൊലീസ് നൽകിയിരിക്കുന്ന മറുപടി.