
ആഴ്ച്ചകള്‍ നീണ്ടുനില്‍ക്കുന്ന മത്സരം…! ആദ്യ സെക്സ് ചാമ്പ്യന്‍ഷിപ്പിന് ജൂൺ എട്ടിന് തുടക്കമാകും; ലൈംഗിക വീരന്മാരും റാണിമാരും മാറ്റുരയ്ക്കുക 16 മത്സര ഇനങ്ങളില്‍
സ്വന്തം ലേഖിക
സ്‌റ്റോക്ക്‌ഹോം: സെക്‌സിനെ കായിക ഇനമാക്കി പ്രഖ്യാപിച്ച് സ്വീഡൻ.
ഈ മാസം എട്ടിന് രാജ്യത്ത് സെക്സ് ചാമ്പ്യൻഷിപ്പ് നടത്താനൊരുങ്ങുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആഴ്ച്ചകള്‍ നീണ്ടുനില്‍ക്കുന്ന മത്സരം സംഘടിപ്പിക്കുന്നത് സ്വീഡിഷ് സെക്‌സ് ഫെഡറേഷനാണ്. യൂറോപ്യൻ രാജ്യങ്ങളിലുള്ള ആര്‍ക്കും സ്വീഡിഷ് സെക്‌സ് ഫെഡറേഷൻ ചാമ്പ്യൻഷിപ്പില്‍ പങ്കെടുക്കാനാകും.
പങ്കെടുക്കുന്നവര്‍ ഓരോ ദിവസവും ആറുമണിക്കൂര്‍ മത്സരിക്കും. ദിവസത്തിലെ വ്യത്യസ്ത മത്സരങ്ങളില്‍ ഓരോരുത്തര്‍ക്കും 45 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ സമയം ലഭിക്കും.
മൂന്ന് ജൂറികളും പ്രേക്ഷക റേറ്റിംഗുകളും സംയോജിപ്പിച്ചാകും സെക്സ് ചാമ്ബ്യൻഷിപ്പിലെ വിജയികളെ പ്രഖ്യാപിക്കുക. അന്തിമ മൂല്യനിര്‍ണ്ണയ വേളയില്‍, പ്രേക്ഷകരില്‍ നിന്നുള്ള 70% വോട്ടുകളും ബാക്കി 30% വിധികര്‍ത്താക്കളുടെ വോട്ടില്‍ നിന്നും പരിഗണിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.
വശീകരണം, ഓറല്‍ സെക്‌സ്, നേരിട്ടുള്ള ശാരീരിക ബന്ധം, രൂപഭാവം തുടങ്ങി 16 ഇനങ്ങളിലായാണ് യൂറോപ്യൻ സെക്‌സ് ചാമ്ബ്യൻഷിപ്പിലെ മത്സരാര്‍ത്ഥികള്‍ മാറ്റുരയ്ക്കുന്നത്.
ഇതുവരെ 20 പേര്‍ ചാമ്ബ്യൻഷിപ്പിന് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മൂന്ന് ജൂറികളാണ് മത്സരത്തിലെ വിജയിയെ തിരഞ്ഞെടുക്കുന്നത്. പ്രേക്ഷകരുടെ റേറ്റിങ്ങും മത്സരത്തില്‍ നിര്‍ണായകമാകും. പ്രേക്ഷകരില്‍ നിന്നും 70 ശതമാനം വോട്ടും ജൂറിയില്‍ നിന്ന് 30 ശതമാനം വോട്ടും സ്വീകരിച്ച ശേഷം വിജയിയെ പ്രഖ്യാപിക്കും. സ്വീഡനിലെ ഗോഥെൻബെര്‍ഗിലാണ് മത്സരം നടക്കുന്നത്.