സീരിയൽ നടിയുടെ അശ്ളീല വീഡിയോ: ആദ്യം പ്രചരിപ്പിച്ച ആയിരം പേർ പ്രതിയാകും : ഹോട്ടലിലെ സിസിടിവി പൊലീസ് പരിശോധിക്കുന്നു

സീരിയൽ നടിയുടെ അശ്ളീല വീഡിയോ: ആദ്യം പ്രചരിപ്പിച്ച ആയിരം പേർ പ്രതിയാകും : ഹോട്ടലിലെ സിസിടിവി പൊലീസ് പരിശോധിക്കുന്നു

സ്വന്തം ലേഖകൻ

അലപ്പുഴ: പ്രശസ്ത സീരിയൽ നടിയുടെ അശ്ളീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ ആയിരത്തിലേറെ പേർ പ്രതിയായേക്കും. സീരിയൽ നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവരെ കണ്ടെത്താൻ സൈബർ സെൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ലൈംഗികമായി പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ പകർത്തി ഭർത്താവിനും കുടുംബാംഗങ്ങൾക്കും അയച്ച് നൽകിയതായി കഴിഞ്ഞ ദിവസമാണ് സീരിയൽ നടി കായംകുളം പൊലീസിൽ പരാതി നൽകിയത്.
37 കാരനായ എറണാകുളം സ്വദേശിയാണ് തന്നെ മൊബൈൽ ഫോൺ വാങ്ങി നൽകി , പരിചയം നടിച്ച് ആലപ്പുഴയിലെ റിസോർട്ടിൽ എത്തിച്ച് പീഡിപ്പിച്ചതെന്നാണ് പരാതി. തുടർന്ന് ഇവരുടെ അശ്ളീല ദൃശ്യങ്ങൾ പകർത്തിയ ശേഷം വാട്സ അപ്പും , ഫെയ്സ് ബുക്കും അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയായിരുന്നു എന്നായിരുന്നു നടിയുടെ പരാതി. സൈബർ സെൽ നടത്തിയ അന്വേഷണത്തിലാണ് ആയിരത്തോളം യുവാക്കളാണ് വിവിധ വാട്സപ്പ് ഗ്രൂപ്പുകൾ വഴി ദൃശ്യങ്ങൾ പ്രചരിപ്പിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ വാട്സപ്പ് ഗ്രൂപ്പുകളും നമ്പരുകളും പൊലീസ് നിരീക്ഷണത്തിലാണ്. മലയാളത്തിലെ പ്രമുഖ ചാനലിലെ ജനപ്രിയ സീരിയലിലെ അമ്മ വേഷം അവതരിപ്പിക്കുന്ന നടിയാണ് പീഡനത്തിന് ഇരയായെന്നും അശ്ളീല വീഡിയോ പ്രചരിക്കുന്നതായും കാട്ടി പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. തുടർന്ന് ഐപിസി സെക്ഷൻ 376 പ്രകാരം അശ്ളീല വീഡിയോ പ്രചരിപ്പിച്ചതിന് യുവാവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
പീഡനം നടന്നതായി പരാതിയിൽ പറയുന്ന തോട്ടപ്പള്ളിയിലെ ഹോട്ടലിലും , നടിയുടെ വീട്ടിലും പൊലീസ് തെളിവെടുപ്പ് നടത്തും. ഹോട്ടലിലെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കേസിൽ തുടർ നടപടികൾ സ്വീകരിക്കാനാണ് പൊലീസ് ആലോചിക്കുന്നത്.