പതിനൊന്നു വയസുകാരിയെ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചു ; കുട്ടിയെകൊണ്ട് മലം തീറ്റിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തു ; മുറിയില്‍ പൂട്ടിയിട്ട് ഇരുമ്പു വടി കൊണ്ട് അടിച്ചെന്നും പരാതി;രണ്ടാനമ്മയുടെ കൊടും ക്രൂരതയ്ക്ക് ഇരയായത് ആറാം ക്ലാസ്സുകാരി ; കുട്ടിക്ക് മര്‍ദ്ദനമേറ്റത് പുറത്തറിഞ്ഞത് സ്‌കൂളിലെ കൗണ്‍സിലിംഗില്‍; പറവൂര്‍ ചിറ്റാട്ടുകരയില്‍ ആശ വര്‍ക്കര്‍ പിടിയിലായതിങ്ങനെ …

Spread the love


സ്വന്തം ലേഖിക

കൊച്ചി: പറവൂരില്‍ പെൺകുട്ടിയെ രണ്ടാനമ്മ മലം തീറ്റിക്കുകയും, മൂത്രം കുടിപ്പിക്കുകയും ചെയ്തു.സംഭവത്തില്‍ ചിറ്റാട്ടുകര പഞ്ചായത്തിലെ ആശാവര്‍ക്കര്‍ രമ്യയെ പൊലീസ് അറസ്റ്റ് ചെയ്തു.

രണ്ടുദിവസം മുമ്ബാണ് കേസുമായി ബന്ധപ്പെട്ട് ചിറ്റാട്ടുകര സ്വദേശിയെ രമ്യയെ കസ്റ്റഡിയിലെടുത്തത്..ആറാം ക്ലാസുകാരിയായ കുട്ടിയെ ഇവര്‍ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചു വരികയായിരുന്നു. കുട്ടിയെകൊണ്ട് വിസര്‍ജ്യം കഴിപ്പിക്കുക, വെള്ളമാണെന്ന് പറഞ്ഞ് മൂത്രം കുടിപ്പിക്കുക, മുറിയില്‍ പൂട്ടിയിട്ട് ഇരുമ്ബ് കമ്ബിവെച്ച്‌ അടിക്കുക തുടങ്ങി ക്രൂര പീഡനമാണ് കുട്ടിക്ക് നേരെ രമ്യ നടത്തിയത് എന്നാണ് അധികൃതര്‍ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടിയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ അടക്കം പാടുകള്‍ കണ്ടെത്തി. സ്‌കൂളിലെ കൗണ്‍സിലിംഗിലാണ് ഈ വിവരം പുറത്തറിഞ്ഞത്. സ്‌കൂള്‍ അധികൃതര്‍ വിവരം പിന്നീട് ശിശു ക്ഷേമ സമിതിയെയും പറവൂര്‍ പൊലീസിനെയും അറിയിച്ചു. കുട്ടിയെ ഉപദ്രവിച്ച രണ്ടാനമ്മയെ പറവൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. ഇവരെ പിന്നീട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കുട്ടിയെ പ്രതി മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നാണ് സ്‌കൂളിലെ കൗണ്‍സിലിങില്‍ വ്യക്തമായത്. സംഭവം പുറത്ത് പറയാതിരിക്കാനും കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് കുട്ടിയുടെ മൊഴി.

രമ്യയെ അറസ്റ്റ് ചെയ്തു. നിലവില്‍ കാക്കനാട് ജയിലില്‍ റിമാന്‍ഡിലാണ് രമ്യ. നിരന്തരം മദ്യപാനിയാണ് അച്ഛന്‍. മദ്യപാനവും രമ്യയുമായുള്ള അടുപ്പവും കാരണം കുട്ടികളുടെ അമ്മ ഇയാളെ ഉപേക്ഷിക്കുകയായിരുന്നു. മക്കളെ പൊന്നുപോലെ നോക്കിക്കൊള്ളാം എന്ന് അച്ഛന്‍ പറഞ്ഞ് ഇവരെ വീട്ടില്‍ നിര്‍ത്തുകയായിരുന്നു. എന്നാല്‍ രണ്ടാനമ്മയായ രമ്യ കുട്ടിയെ ക്രൂര മര്‍ദ്ദനത്തിനിരയാക്കുകയായിരുന്നു. സംഭവം അറിഞ്ഞതിന് ശേഷം കുട്ടികളെ രണ്ടുപേരെയും അമ്മ ബന്ധു വീട്ടിലേക്ക് മാറ്റിയിട്ടുണ്ട്.

കുട്ടിക്ക് ചേച്ചി കൂടിയുണ്ട്. ഇവരുടെ നേരെയും ഇത്തരത്തില്‍ പീഡനങ്ങള്‍ നടന്നിട്ടുണ്ട് എന്നാണ് വിവരം. വരും ദിവസങ്ങളില്‍ ഇരുവരേയും ഒന്നിച്ചിരുത്തി ചൈല്‍ഡ് ലൈന്‍ മൊഴി എടുക്കും.