
സെബാസ്റ്റ്യൻ കുളത്തുങ്കൽ ഈ വീടിന്റെ ഐശ്വര്യം ; പി സി ജോര്‍ജ്ജിന്റെ വീട് ഇനി സെബാസ്റ്റ്യന്‍ കുളത്തുങ്കലിന്റെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ്
സ്വന്തം ലേഖകൻ
ചോറ്റി: പത്ത് വര്‍ഷം പി.സി ജോര്‍ജ്ജിന്റെ ഔദ്യോഗിക വസതിയായിരുന്ന ചോറ്റിയിലെ വീട് ഇന്നലെ മുതൽ സെബാസ്റ്റ്യന്‍ കുളത്തുങ്കലിന്റെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസായി മാറി. ചോറ്റിയില്‍ പിസി ജോർജ് എം.എല്‍.എ.യുടെ ഔദ്യോഗിക വസതിയായിരുന്നു ഇത്.
പി.സി ജോര്‍ജ്ജിന്റെ രാശിയായിരുന്നു ചോറ്റിയിലെ ഈ വീടെന്ന് ഒരു വിശ്വാസം ഉണ്ടായിരുന്നു. ഈ വീടിന്റെ പാല് കാച്ചല്‍ ചടങ്ങ് നടക്കുന്ന വേളയിലാണ് പി.സി ജോര്‍ജ്ജിന്റെ കരുത്തനായ എതിരാളി അല്‍ഫോന്‍സ് കണ്ണന്താനം തന്റെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചത്. ജോര്‍ജ്ജിന്റെ ഈ ലക്കി ഹോം ആണ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ തന്റെ കമ്മറ്റി ഓഫീസ് ആക്കിയിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബ്ലോക്ക് പഞ്ചായത്തംഗം ജോഷി മംഗലം ഓഫീസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
വാര്‍ഡ് മെമ്ബര്‍ വിജയമ്മ വിജയലാല്‍ പാലുകാച്ചല്‍ നടത്തി. സ്ഥാനാര്‍ഥി അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, പാറത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോണിക്കുട്ടി മഠത്തിനകം, ബ്ലോക്ക് പഞ്ചായത്തംഗം ജോളി മടുക്കക്കുഴി, ഡയസ് കോക്കാട്ട്, അലക്സ് പുതിയാപറമ്ബില്‍, കെ.പി. സുജീലന്‍, ജോര്‍ഡിന് കിഴക്കേത്തലയ്ക്കല്‍, ആന്റണി മാര്‍ട്ടിന്‍ എന്നിവര്‍ പ്രസംഗിച്ചു.