
തൃശ്ശൂർ: രാജ്യത്തെ ഗ്രാമീണ മനുഷ്യരുടെ ജീവിത സാഹചര്യം ഉയര്‍ത്തുന്നതിൽ വലിയ പങ്കുവഹിച്ച മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രവർത്തകസമിതി യോഗം ആവശ്യപ്പെട്ടു.
കേന്ദ്രസർക്കാർ പാർലമെൻ്റിൽ അവതരിപ്പിച്ച വിബിജി റാംജി നിയമഭേദഗതിക്കെതിരെ ജനരോഷം ഉയരണം. കഴിഞ്ഞ 25 വർഷമായി രാജ്യത്ത് നടന്നുവരുന്ന തൊഴിലുറപ്പ് പദ്ധതിയോട് മോദി സർക്കാർ അധികാരത്തിലേറിയതിനു ശേഷം അശാസ്ത്രീയ വ്യവസ്ഥകളിലൂടെയും കേന്ദ്ര വിഹിതം യഥാസമയം നൽകാതെയുമുള്ള പദ്ധതിയെ തകർക്കുന്ന സമീപനമാണുണ്ടായിരുന്നത്.
മഹാത്മാ ഗാന്ധിയുടെ പേര് പദ്ധതിയിൽ നിന്ന് ഒഴിവാക്കുന്നതിലൂടെ ഇന്ത്യൻ ഗ്രാമങ്ങളിൽ നിന്ന് ഗാന്ധിയെ തുടച്ചുനീക്കുക എന്ന ഗൂഢ ലക്ഷ്യമാണ്. സംസ്ഥാനങ്ങളുടെ അധികാരം പിടിച്ചടക്കാൻ ശ്രമിക്കുന്ന ബിജെപി ഭരണകൂടം തൊഴിലുറപ്പ് പദ്ധതി നിയമഭേദഗതിയിലൂടെ ഗ്രാമപഞ്ചായത്തുകളുടെ അധികാരം കൂടി പിടിച്ചെടുക്കുന്നതിനുള്ള ശ്രമമാണ് നടത്തുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തൊഴിലുറപ്പ് പദ്ധതിയുടെ ആസൂത്രണത്തിൽ ഗ്രാമപഞ്ചായത്തിന്റെ സാഹചര്യങ്ങൾ പരിഗണിച്ച് എന്താണോ നടപ്പാക്കേണ്ടത് അത് പഞ്ചായത്ത് കമ്മിറ്റിക്ക് തന്നെ നിർണയിക്കാൻ കഴിയുമായിരുന്നെങ്കിൽ പുതിയ നിയമ ഭേദഗതിയിലൂടെ കേന്ദ്രസർക്കാർ നിർദ്ദേശിക്കുന്ന നാല് മേഖകളിൽ മാത്രമേ തൊഴിലെടുക്കാൻ സാധിക്കൂ.
ഇത് പഞ്ചായത്തിന്റെ അധികാരത്തിന് മേലുള്ള കേന്ദ്രസർക്കാരിൻ്റെ കടന്നുകയറ്റമാണ്. മാത്രമല്ല, ഗ്രാമീണ സ്ത്രീകളുടെ ആരോഗ്യവും കഴിവും പരിഗണിച്ച് അതാത് ഗ്രാമപഞ്ചായത്തുകൾക്ക് തൊഴിലുറപ്പ് പണികൾ നിശ്ചയിക്കാനാകും.



