
തേർഡ് ഐ ക്രൈം
തിരുവനന്തപുരം: ഒരേ ദിശയിൽ പോയ രണ്ടു വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച്, ബൈക്ക് യാത്രക്കാരനെ റോഡിൽ വീഴ്ത്തിയ ശേഷം കടന്നു പോയ ടിപ്പർ ലോറിയെച്ചൊല്ലി ദൂരൂഹത തുടരുന്നു. അപകടത്തിൽ പെട്ട സ്‌കൂട്ടറിന്റെ പിൻവശത്തെ ഹാൻഡ് റസ്റ്റ് മാത്രം തകർന്ന നിലയിൽ കണ്ടതുമാണ് അപകടത്തിൽ ദുരൂഹത വർദ്ധിക്കുവാൻ കാരണമായത്. ഇത് മനപൂർവം പ്രദീപിനെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തന്നെ വാഹനം അതിവേഗം ഓടിച്ചെത്തി ഇടിച്ചു വീഴ്ത്തിയതാണ് എന്ന ദുരൂഹത വർദ്ധിപ്പിക്കുന്നതാണ്.
തലസ്ഥാന നഗരിയിൽ പാപ്പനംകോട് കാരയ്ക്കാമണ്ഡപത്തിനടുത്താണ് അപകടം നടന്നത്. സ്‌കൂട്ടറിന് പിന്നിൽ ഇടിച്ചത് മിനിലോറിയാണെന്ന് കണ്ടെത്തിയിരുന്നു. സി സി ടി വി ദൃശ്യങ്ങളിൽ നിന്നുമാണ് ഇടിച്ചത് ലോറിയാണെന്ന് കണ്ടെത്തിയത്. എന്നാൽ അപകടമുണ്ടായ സ്ഥലത്ത് സി സി ടി വി ഉണ്ടായിരുന്നില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തിങ്കളാഴ്ച വൈകിട്ട് 3.30നാണ് പിന്നാലെ വന്ന വാഹനം പ്രദീപിന്റെ സ്‌കൂട്ടർ ഇടിച്ചുതെറിപ്പിച്ചു കടന്നുകളഞ്ഞത്. സ്വരാജ് മസ്ദ വാഹനമാണ് ഇടിച്ചതെന്ന് നാട്ടുകാരിൽ ചിലർ പറയുന്നത്. അതേസമയം സമൂഹമാധ്യമങ്ങളിൽ നിന്നടക്കം മകന് ഭീക്ഷണിയുണ്ടായിരുന്നതായി പ്രദീപിന്റെ അമ്മ ആരോപിച്ചു. മരണത്തെ കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നു പ്രതിപക്ഷ നേതാവും ബിജെപി സംസ്ഥാന പ്രസിഡന്റും ആവശ്യപ്പെട്ടു.
നിരവധി ചാനലുകളിൽ പ്രവർത്തിച്ചിരുന്ന എസ് വി പ്രദീപ് ഇപ്പോൾ ഒരു ഓൺലൈൻ മാധ്യമത്തിന്റെ ഭാഗമായി ഇപ്പോൾ പ്രവർത്തിച്ചു വരികയായിരുന്നു. പിണറായി സർക്കാരിനെതിരായ സ്വർണകള്ളക്കടത്തിന്റെ ഉള്ളറകൾ തേടിയുള്ള നിരവധി റിപ്പോർട്ടുകൾ അദ്ദേഹം പുറത്ത് കൊണ്ടുവന്നിരുന്നു.
അത്തരത്തിലുള്ള ഒരു വൻ വെളിപ്പെടുത്തലിന് എസ് വി പ്രദീപ് ഒരുങ്ങുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. അതിനാൽ തന്നെ അജ്ഞാത വാഹനം ഇടിച്ചുള്ള അപകടത്തിൽ മാധ്യമപ്രവർത്തകന് ജീവൻ നഷ്ടമായതിൽ ദുരൂഹതയേറുന്നു.