video
play-sharp-fill

സ്കൂളുകളുടെ ഫിറ്റ്നസ് പരിശോധന: ഇടനില ലോബി സജീവമായി: പിന്നിൽ വൻ തുക തട്ടിയെടുക്കാനുള്ള ഉദ്യോഗസ്ഥ നീക്കം: പരാതി മുഖ്യമന്ത്രിക്ക് മുന്നിലേക്ക്

സ്കൂളുകളുടെ ഫിറ്റ്നസ് പരിശോധന: ഇടനില ലോബി സജീവമായി: പിന്നിൽ വൻ തുക തട്ടിയെടുക്കാനുള്ള ഉദ്യോഗസ്ഥ നീക്കം: പരാതി മുഖ്യമന്ത്രിക്ക് മുന്നിലേക്ക്

Spread the love

കോട്ടയം : സ൦സ്ഥാനത്തെ എല്ലാ സ്കൂളുകൾക്കു൦ മെയ് മാസത്തിനുള്ളിൽ പരിശോധന നടത്തി കെട്ടിടങ്ങളുടെ ഫിറ്റ്നസ് ഉറപ്പാക്കണം എന്ന സർക്കാർ ഉത്തരവ് ഇറങ്ങിയതിനെ തുടർന്ന് ഇടനില ലോബി സജീവമായി.

ലൈസൻസ് മാർഗനിർദേശം നൽകാമെന്ന പേരിൽ സോഷ്യൽ മീഡിയാ വഴി പരസ്യ൦ നൽകിയാണ് ഇടനിലക്കാർ ഇറങ്ങിയിരിക്കുന്നത്.

സർക്കാർ സർവീസിൽ ഉള്ള ഉദ്യോഗസ്ഥരാണ് ഇടനിലക്കാരെ മറയാക്കി പണം തട്ടാൻ പിന്നിൽ കളിക്കുന്നത്. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാനുള്ള കാര്യങ്ങൾ ചെയ്തു കൊടുക്കാമെന്നാണ് ഇടനിലക്കാരുടെ വാഗ്ദാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നസ൦സ്ഥാനത്ത് ആയിരത്തി നാനുറോള൦ സ്കുളുകൾക്ക് നിലവിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ല എന്നാണ് പറയപ്പെടുന്നത്. ഇതിൽ ഭൂരിഭാഗവു൦ എയിഡ്സ് സ്കൂളുകളാണ് .തദ്ദേശ സ്വയംഭരണ

സ്ഥാപനങ്ങളിലെ എൻജിനീയറിങ് വിഭാഗമാണ് പരിശോധന നടത്തി സർട്ടിഫിക്കറ്റ് നൽകേണ്ടത്. തികച്ചും സർക്കാർ നിയന്ത്രണത്തിലുള്ള ഈ പരിശോധനയിൽ സ്വകാര്യ

വ്യക്തികളുടെ ഇടപെടൽ തടയാൻ കർശന നടപടി സ്വീകരിക്കണമെന്ന് ആവശൃപ്പെട്ടു മുഖ്യ മന്ത്രിക്ക് പരാതി നൽകിയതായി പൊതു പ്രവർത്തകൾ എബി ഐപ്പ് പറഞ്ഞു. ഇടനിലക്കാരെ മുന്നിൽ നിർത്തി വൻ തുക തട്ടിയയെടുക്കാനുള്ള ഉദ്യോഗസ്ഥ നീക്കമാണ് നടക്കുന്നത്.