രാജ്യത്തെ സ്കൂള്‍ പ്രവേശനത്തില്‍ 37 ലക്ഷം കുട്ടികളുടെ കുറവ് വന്നതായി യു.ഡി.ഐ.എസ്.ഇ

Spread the love

ന്യൂഡല്‍ഹി: രാജ്യത്തെ സ്കൂളുകളിൽ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.മുൻ വർഷത്തെ അപേക്ഷിച്ച്‌ 2023-2024 അധ്യയന വർഷത്തില്‍ രാജ്യത്തെ സ്കൂളുകളില്‍ ചേർന്ന വിദ്യാർഥികളുടെ എണ്ണത്തില്‍ 37 ലക്ഷം കുറവുണ്ടായെന്ന് റിപ്പോർട്ട്.37 ലക്ഷംപെണ്‍കുട്ടികളുടെ എണ്ണം16 ലക്ഷം കുറഞ്ഞപ്പോള്‍ ആണ്‍കുട്ടികളുടെ എണ്ണം 21 ലക്ഷവും കുറഞ്ഞു.

 

24.80 കോടി വിദ്യാർഥികളാണ് ഈ അധ്യയന വർഷം സ്കൂളില്‍ ചേർന്നത്. ഇതില്‍ ന്യൂനപക്ഷങ്ങള്‍ മൊത്തം പ്രവേശനത്തിന്റെ 20 ശതമാനം മാത്രമാണെന്നും വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴില്‍ പ്രവർത്തിക്കുന്ന യൂനിഫൈഡ് ഡിസ്ട്രിക്റ്റ് ഇൻഫർമേഷൻ സിസ്റ്റം ഫോർ എജുക്കേഷന്റെ റിപ്പോർട്ടില്‍ പറയുന്നു.

 

ഡേറ്റ പ്രകാരം രാജ്യത്തുടനീളം 14.72 ലക്ഷത്തിലധികം സ്കൂളുകളും 98.08 ലക്ഷം അധ്യാപകരും 24.80 കോടി വിദ്യാർഥികളുമാണുമുള്ളത്. കോവിഡ് മഹാമാരിക്ക് മുമ്ബുള്ള 2018-2019 അധ്യയന വർഷങ്ങളുമായി താരതമ്യപ്പെടുത്തുമ്ബോള്‍ 2022 നും 2024 നും ഇടയില്‍ ഒരു കോടിയിലധികം കുറവുണ്ടായി. സംസ്ഥാനങ്ങള്‍ സമർപ്പിക്കുന്ന ഡേറ്റയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്കൂളുകളിലെ ഡിജിറ്റല്‍ വിദ്യാഭ്യാസത്തിലെ അന്തരവും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 57 ശതമാനം സ്കൂളുകളില്‍ മാത്രമാണ് പ്രവർത്തനക്ഷമമായ കമ്ബ്യൂട്ടറുകള്‍ ഉള്ളത്. 53 ശതമാനം സ്കൂളുകളില്‍ മാത്രമാണ് ഇന്റർനെറ്റ് ലഭ്യത.