സ്‌കൂളുകള്‍ക്ക് റിപ്പബ്ലിക് ദിനത്തില്‍ അവധിയില്ലെന്ന് പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ; വിയോജിപ്പുമായി അധ്യാപകർ

Spread the love

മുംബൈ:ദേശീയ അവധികളില്‍ ഒന്നായ റിപ്പബ്ലിക് ദിനത്തില്‍ പൂര്‍ണമായും അവധി നല്‍കുന്ന രീതിക്ക് മാറ്റം വരുത്താനാണ് മഹാരാഷ്ട്ര സർക്കറിൻ്റെ തീരുമാനം. ജനുവരി 26 റിപ്പബ്ലിക് ദിനത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് അവധിയായിരിക്കില്ലെന്ന് പ്രഖ്യാപിച്ച്‌ ഉത്തരവിറക്കി മഹാരാഷ്ട്ര സര്‍ക്കാര്‍.

 

മുഴുവന്‍ ദിവസ അവധിക്ക് പകരം ദേശീയതയില്‍ ഊന്നിക്കൊണ്ട് വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച്‌ മഹാരാഷ്ട്ര സര്‍ക്കാരിലെ വിദ്യാഭ്യാസ വകുപ്പ് വിജ്ഞാപനവും പുറപ്പെടുവിച്ച്‌ കഴിഞ്ഞു.

 

2025 മുതല്‍ ഇനിയങ്ങോട്ട് എല്ലാ വര്‍ഷവും ജനുവരി 26ലെ പൂര്‍ണ അവധി ഒഴിവാക്കുകയാണ്. സ്‌കൂളുകളുടെ സാധാരണ പ്രവര്‍ത്തി ദിവസത്തെ അതേ സമയം തന്നെ മത്സരങ്ങളും സംഘടിപ്പിക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് പുറമേ സ്വകാര്യ മേഖലയിലെ സ്‌കൂളുകള്‍ക്കും സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് ബാധകമായിരിക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുള്ളത്. റിപ്പബ്ലിക് റിപ്പബ്ലിക് ദിനത്തില്‍ പതാക ഉയര്‍ത്തല്‍ ചടങ്ങിന് ശേഷം മാര്‍ച്ച്‌ പാസ്റ്റും തുടര്‍ന്ന് വിവിധ മത്സരങ്ങളും സംഘടിപ്പിക്കും.

 

അതേസമയം സര്‍ക്കാര്‍ ഉത്തരവിനെതിരെ ഒരു വിഭാഗം അദ്ധ്യാപകരും രക്ഷിതാക്കളും പൊതുപ്രവര്‍ത്തകരും രംഗത്ത് എത്തിയിട്ടുണ്ട്. തെറ്റായ തീരുമാനമെന്ന വിമര്‍ശനമാണ് സര്‍ക്കാരിന്റെ അവധി വെട്ടിച്ചുരുക്കലിനെ കുറ്റപ്പെടുത്തുന്നത്.

 

പതാക ഉയര്‍ത്തലും മാര്‍ച്ച്‌ പാസ്റ്റും അംഗീകരിക്കാവുന്നതാണെന്നും എന്നാല്‍ മുഴുവന്‍ സമയ പ്രവര്‍ത്തി ദിനമായി കണക്കാക്കുന്നത് എന്തിനാണെന്നാണ് അദ്ധ്യാപക സംഘടനകള്‍ ഉന്നയിക്കുന്ന ചോദ്യം. ഒരു ദിവസം മുഴുവന്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതും ആവശ്യമില്ലാത്ത കാര്യമാണെന്നും അദ്ധ്യാപകര്‍ കുറ്റപ്പെടുത്തി.