സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ 2 ന് തന്നെ തുറക്കും; വെള്ളക്കെട്ടിന് സാധ്യതയുള്ള സ്ഥലങ്ങളിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കണം; സ്കൂളുകളിൽ ഇഴ ജന്തുക്കൾ കയറിയിരിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം; കുട്ടികളുടെ യാത്രാ സുരക്ഷ ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ രണ്ടിന് തന്നെ സ്കൂളുകൾ തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

പുതിയ അധ്യായന വർഷവുമായി ബന്ധപ്പെട്ട് സ്കൂൾ സുരക്ഷ, കുട്ടികളുടെ സുരക്ഷ, പരിസര ശുചീകരണം, ഉച്ചഭക്ഷണം, യാത്ര സുരക്ഷ എന്നിവ സംബന്ധിച്ച കാര്യങ്ങൾ കൃത്യമായി നടപ്പാക്കാനുള്ള മുന്നൊരുക്കങ്ങൾ പൂർത്തീകരണ ഘട്ടത്തിൽ ആണെന്നും മുഖ്യമന്ത്രി അറിയിച്ചു.
തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ ആയിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

സ്കൂളുകളിൽ ഇഴ ജന്തുക്കൾ കയറിയിരിക്കാൻ സാധ്യതയുള്ള ഇടങ്ങൾ സൂക്ഷ്മമായി പരിശോധിച്ചു അവയുടെ സാന്നിധ്യമില്ലെന്ന് ഉറപ്പുവരുത്തണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടികളുടെ യാത്രാ സുരക്ഷ, സ്വകാര്യ വാഹനങ്ങൾ, പൊതു വാഹനങ്ങൾ, സ്കൂൾ ബസ് തുടങ്ങിയവ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മുൻകരുതലുകൾ, റോഡ്, റെയിൽവേ ലൈൻ എന്നിവ ക്രോസ് ചെയ്യുമ്പോൾ സൂക്ഷിക്കേണ്ട കാര്യങ്ങൾ, ജല ഗതാഗതം ഉപയോഗിക്കുന്ന കുട്ടികളുടെ സുരക്ഷാസംബന്ധിച്ച കാര്യങ്ങൾ എന്നിവയെല്ലാം സ്കൂൾതലത്തിൽ അവലോകനം നടത്തി മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

സ്കൂളും പരിസരവും ശുചിയാക്കാനും മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനും സന്നദ്ധ സംഘടനകൾ, കുടുംബശ്രീ, പ്രസിഡന്റ് അസോസിയേഷനുകൾ, അധ്യാപക- വിദ്യാർത്ഥി -ബഹുജന സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ ശ്രമിക്കണം.

കുടിവെള്ള ടാങ്ക്, കിണറുകൾ, മറ്റ് ജലസ്രോതസ്സുകൾ എന്നിവ നിർബന്ധമായും ശുദ്ധീകരിക്കേണ്ടതും അണുവിമുക്തമാക്കേണ്ടതുമാണ്.

കുടിവെള്ള സാമ്പിൾ ലബോറട്ടറി പരിശോധനയ്ക്ക് വിധേയമാക്കണം.
സ്കൂൾ അടുക്കള, പാചകം ചെയ്യുന്ന പാത്രങ്ങൾ എന്നിവ നിർബന്ധമായും ശുദ്ധീകരിക്കേണ്ടതും അണുവിമുക്തമാക്കണം.

ഓരോ സ്കൂളും ഒരുക്കുന്നത് സംബന്ധിച്ച് പ്രവർത്തന പദ്ധതി രൂപീകരിക്കണം.
തദ്ദേശ അസ സ്ഥാപനവുമായി ബന്ധപ്പെട്ട് സഹായം ലഭ്യമാക്കേണ്ടതുണ്ടെങ്കിൽ അതിനുള്ള നടപടികൾ പ്രധാന അധ്യാപകർ സ്വീകരിക്കണം.