
സ്വന്തംലേഖിക
ഉത്സവമായി സംസ്ഥാനത്തെ സ്‌കൂളുകളിലേക്കുള്ള പ്രവേശനപരിപാടികൾ. നാപ്പത്തിയാറ് ലക്ഷത്തിലധികം കുട്ടികളാണ് ഇത്തവണ സർക്കാർ പള്ളിക്കുടങ്ങളിലേക്ക് എത്തിയത്. പൊതു വിദ്യാലയങ്ങളുടെ മികവ് വിളിച്ചോതിയായിരുന്നു ഓരോ സ്‌കൂളുകളും കുട്ടികളെ വരവേറ്റത്.വലിയ കരച്ചിലും കണ്ണുനീരുമൊന്നുമില്ല ഇത്തവണത്തെ പ്രവേശനോത്സവത്തിൽ. ആദ്യമായി അക്ഷരങ്ങളുടെ ലേകത്തേക്ക് പിച്ചവെയ്ക്കാനെത്തിയവരെല്ലാം വലിയസന്തോഷത്തിലാണ്. എങ്കിലും ചെറുതായൊന്ന് കരഞ്ഞില്ലെങ്കിൽ എന്ത് പ്രവേശനോത്സവം.ഒന്നുമുതൽ പന്ത്രണ്ടാം ക്ലാസുവരെ നാപ്പത്തിയാറ് ലക്ഷത്തിലധികം കുട്ടികളാണ് ഇത്തവണ സർക്കാർ പള്ളിക്കുടങ്ങളിലേക്ക് എത്തിയത്.മാത്രമല്ല ഒന്നുമുതൽ പന്ത്രണ്ടാം തരംവരെ ഒരേദിവസം ക്ലാസാരംഭിക്കുന്നുവെന്ന ചരിത്രനേട്ടം കൂടിയുണ്ട് ഇത്തവണത്തെ പ്രവേസനോത്സവത്തിന്.തിരുവനന്തപുരത്ത് വർക്കല പാളയം കുന്ന് ഹയർസെക്കണ്ടറി സ്‌കൂളിൽ പ്രവേസനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റെ് വികെ മധു നിർവ്വഹിച്ചു.കൊല്ലത്ത് മന്ത്രി മെഴ്സികുട്ടിഅമ്മയും പാലക്കാട് മന്ത്രി കെ കൃഷ്ണൻകുട്ടിയും വയനാട്ടിൽ എം എൽ എ സി കെ ശശീന്ദ്രനും ഉദ്ഘാടനം ചെയ്തു.കോഴിക്കോട് ജില്ലയിലെ പ്രവേശനോത്സവം ഗവ ഹയർ സെക്കണ്ടറി സ്‌കൂൾ നടുവണ്ണൂരിൽ മന്ത്രി ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യവെ കെഎസ്യൂ പ്രവർത്തകർ തടസപ്പെടുത്താൻ എത്തിയെങ്കിലും നാട്ടുകാരുടെയും രക്ഷിതാക്കളുടെയും ചെറുത് നില്പിനെ തുടർന്ന് അവർ പിരിഞ്ഞുപോയി. കണ്ണൂരിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും കാസർകോട് കെ കുഞ്ഞിരാമൻ എംഎൽഎയും പ്രവേശനോത്സവം ഉദ്ഘാടനംചെയ്തു.നാപ്പത്തി അയ്യായിരം ഹൈടെക് ക്ലാസ്മുറികളാണ് ഇത്തവണ സംസ്ഥാനത്തെ സ്‌കൂളുകളിൽ വിദ്യാർത്ഥികൾക്കായി സർക്കർ ഒരുക്കിയത്. സ്‌കൂൾ തുറക്കും മുമ്പ്് പുസ്തകങ്ങളും യൂണിഫോമുമൊക്കെ ലഭിച്ച സന്തോഷത്തിൽ തന്നെയാണ് കുട്ടികളും രക്ഷിതാക്കളും സ്‌കൂളുകളിലേക്കെത്തിയത്.