video
play-sharp-fill

ഗില്ലൻ ബാരി സിൻഡ്രോം ; എരുമേലി ചേനപ്പാടി സ്വദേശിയായ വിദ്യാർഥിനി മരിച്ചു ; അന്ത്യം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ

ഗില്ലൻ ബാരി സിൻഡ്രോം ; എരുമേലി ചേനപ്പാടി സ്വദേശിയായ വിദ്യാർഥിനി മരിച്ചു ; അന്ത്യം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ

Spread the love

കോട്ടയം : ഗില്ലൻ ബാരി സിൻഡ്രോം (ജിബിഎസ്) ബാധിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു.

കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ 10–ാം ക്ലാസ് വിദ്യാർഥിനി എരുമേലി ചേനപ്പാടി വലിയതറ ഗൗതമി പ്രവീൺ (ശ്രീക്കുട്ടി–15) ആണു മരിച്ചത്. ഒന്നരമാസത്തിലധികമായി വെന്റിലേറ്ററിലായിരുന്നു. സംസ്കാരം ഇന്നു 11ന്. പ്രവീണിന്റെയും അശ്വതിയുടെയും മകളാണ്. സഹോദരി: കുഞ്ഞാറ്റ.

ജിബിഎസ് ബാധിച്ച് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന മൂവാറ്റുപുഴ വാഴക്കുളം സ്വദേശി മരിച്ചതു കഴിഞ്ഞ തിങ്കളാഴ്ചയാണ്.ആരോഗ്യനില മോശമായ അവസ്ഥയിലാണു ഗൗതമിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചതെന്നു മെഡിസിൻ വിഭാഗം അഡിഷനൽ പ്രഫസർ ഡോ. പ്രശാന്തകുമാർ പറഞ്ഞു. ചികിത്സയ്ക്കിടെ ഗൗതമിക്കു ഹൃദയാഘാതമുണ്ടായെങ്കിലും അതിനെ അതിജീവിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഗപ്രതിരോധശേഷി കുറഞ്ഞ്, നാഡീവ്യൂഹത്തെ ബാധിക്കുന്ന ഈ രോഗം ദീർഘനാളത്തെ ചികിത്സയിലൂടെ ഭേദപ്പെടുത്താവുന്നതാണെങ്കിലും ചിലരിൽ മരണകാരണമാകാറുണ്ട്. ഏതു പ്രായക്കാരെയും എപ്പോൾ വേണമെങ്കിലും ഈ രോഗം ബാധിക്കാം. ജിബിഎസ് പകർച്ചവ്യാധിയല്ലെന്നും ഡോ. പ്രശാന്തകുമാർ പറഞ്ഞു.