
ചാനലില്‍ അന്തിചർച്ചക്ക് വന്ന പ്രമുഖ യുവ നേതാവിനെതിരെയുള്ള പരാമർഷത്തിൽ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്.ചർച്ചയ്ക്ക് വന്നയാള്‍ക്ക് അവതാരകയേ ഇഷ്ടമായി.പിന്നീട് അവതാരിക ഗർഭിണിയായപ്പോള്‍ പ്രമുഖ യുവ നേതാവും പാർട്ടിയും ചേർന്ന് 8 കോടി രൂപ നഷ്ടപരിഹാരം കൊടുത്ത് ഗർഭം നിസ്സാരമായി പരിഹരിച്ചു എന്നുമാണ് അദ്ദേഹം കുറിപ്പില്‍ പറയുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സന്തോഷ് പ്രതികരിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ-
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെൻഡ് ആയി പോകുന്നത് ഒരു പ്രമുഖ പാർട്ടിയുടെ പ്രമുഖ യുവ നേതാവിന്റെയും, ഒരു പ്രമുഖ ചാനലിലെ ഒരു പ്രമുഖ മാധ്യമ പ്രവർത്തകയും തമ്മില്‍ ഉണ്ടെന്നു പറയപ്പെടുന്ന “ബന്ധത്തെ” കുറിച്ചാണ്..

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രചരിപ്പിക്കുന്ന കഥ ഇതാണ്. പ്രമുഖ പാർട്ടിയുടെ പ്രമുഖ നേതാവ് ഏതോ ചാനലിന്റെ രാത്രി ചർച്ചക്ക് പോയത്രേ.. അത് കഴിഞ്ഞപ്പോള്‍ ആ ചർച്ച സംഘടിപ്പിച്ച പ്രമുഖ മാധ്യമ പ്രവർത്തകയെ ഇഷ്ടപ്പെടുകയും, പ്രണയിക്കുകയും, പിന്നീട് ആ യുവതി ഗർഭിണി വരെ ആയത്രേ.. ഒടുവില്‍ പ്രശ്നം ആയപ്പോള്‍ ചാനല്‍ യുവതിക്കായി വന്നു നേതാവിനോടും പാർട്ടിയോടും പ്രശ്ന പരിഹാരത്തിനായി ചർച്ച നടത്തിയത്രേ. ഒടുവില്‍ രാഷ്ട്രീയ പാർട്ടി 8 കോടി നഷ്ടപരിഹാരം കൊടുത്ത് പ്രശ്നം രമ്യമായി ഇലക്കും, മുള്ളിനും കേടില്ലാതെ പരിഹരിച്ചു അത്രേ.. പക്ഷെ ഇപ്പോള്‍ ഈ വിഷയം ആരൊക്കെയോ എന്തോ വലിയ സംഭവം ആക്കി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നു.പക്ഷെ നേതാവും, യുവതിയും ഒരുമിച്ചു രാത്രി ചർച്ചയില്‍ പങ്കെടുത്തതിന് തെളിവ് ഉണ്ടാകാം. അവർ ഒന്നിച്ചു ചിലപ്പോള്‍ ഭക്ഷണം കഴിച്ചിട്ടുണ്ടാകാം.. എന്ന് കരുതി അവർ ഉടനെ പ്രണയിച്ചു, ഉടനെ ഗർഭിണി ആയി എന്നൊക്കെ പറയുന്നതിന്റെ പിന്നിലെ ലോജിക് എന്താണ്? എന്താണ് ഈ കഥയിലെ വിശ്വാസ്യത?ഇതിനൊക്കെ തെളിവ് ഉണ്ടോ? ഇനി പ്രണയിച്ചാലും അത് ഇത്ര വിവാദം ആക്കുവാൻ ഉണ്ടോ? എന്താ ഈ കേരള സംസ്ഥാനത്തു ഇന്നേ വരെ ആരും ആരെയും പ്രണയിച്ചിട്ടില്ലേ? ഗർഭിണി ആയിട്ടില്ലേ? ആ യുവതി ഈ പ്രമുഖ നേതാവിന് എതിരെ ഒരു പരാതിയും പോലീസില്‍ ഇതുവരെ കൊടുത്തിട്ടില്ല.
പിന്നെ നാട്ടുകാർക്ക് എന്താണ് പ്രശ്നം? പ്രായ പൂർത്തിയായവർ പരസ്പര സമ്മതത്തോടെ പ്രണയിച്ചു “ഇടപഴകുന്നത് ” നിയമ പ്രകാരം തെറ്റല്ല എന്ന് കൂടി ഈ വിവാദം ഉണ്ടാക്കുന്നവർ ഓർക്കുക. യുവതിയോടുള്ള സ്നേഹം കൊണ്ട് നേതാവ് കുറച്ചു പണം (പാർട്ടി മുഖാന്തിരം )കൊടുത്താല്‍ തന്നെ കൊടുത്തവനും, വാങ്ങിയവള്‍ക്കും ഇല്ലാത്ത കുഴപ്പം എന്താണ് കണ്ട് നില്കുന്നവർക്ക്. ഇനി ചാനല്‍ ചർച്ചകള്‍ക്ക് യുവാക്കളെ വിളിക്കുമ്ബോള്‍ ചാനെലുകാരും അല്പം ശ്രദ്ധിക്കുക. ഈ അപവാദ കഥ ചാനലില്‍ ജോലി ചെയ്യുന്ന യുവതികളും മനസ്സില്‍ വെക്കുക.. ഭാവിയില്‍ ശ്രദ്ധിക്കുക..
കാര്യം ഈ “ഗർഭ” വിവാദത്തില്‍ വലിയ ലോജിക് ഇല്ലെന്നു ഇത് ഉണ്ടാക്കിയവർക്കും അറിയാം ..പക്ഷെ മുൻകാലങ്ങളില്‍ ചില ചാനലുകള്‍ അനാവശ്യമായി നടത്തിയ ചില ഇടപെടല്‍ കണ്ട് മടുത്ത ചിലർ ഇപ്പോള്‍ ചാനലുകള്‍ക്ക് എതിരെ ഒരു കാര്യം വീണു കിട്ടിയപ്പോള്‍ ആഘോഷിക്കുന്നു. ഇതാണു സംഭവം..
ഭാവിയില്‍ കുറച്ചു കൂടി അന്തസ്സുള്ള മാധ്യമ പ്രവർത്തനം ചാനല്‍കാരും നടത്തുക..
ചാനല്‍ ഫ്ലോറില്‍ ഇരുന്നു തെളിവില്ലെങ്കിലും ആരെയും എന്തുംപറഞ്ഞ് ആക്ഷേപിക്കാം വിചാരണ ചെയ്യാം എന്ന ചിന്ത ഇനിയെങ്കിലും വെടിയുക..
അതിനാല്‍ കേരളത്തിലെ ഭാവി മുഖ്യമന്ത്രി വരെ ആകുവാൻ സാധ്യത കല്പിക്ക പെടുന്ന പ്രമുഖ യുവ നേതാവിനെയും, ഒരു പാവം മാധ്യമ പ്രവർത്തക യെയും ചേർത്തുള്ള അപവാദ പ്രചരണം ഉടനെ അവസാനിപ്പിക്കുക..അവരുടെ video, പിക്സ്, പേരും എല്ലാം സമൂഹ മാധ്യമങ്ങളില്‍ ഇട്ടു ആ യുവതിയുടെ ജീവിതം ആരും തകർക്കരുത്. (നിയമ പ്രകാരവും അതൊക്കെ ശിക്ഷ കിട്ടാവുന്ന കുറ്റമാണ്..
ഓർത്തോ..)