
നെടുങ്കണ്ടം: ഏഴ് കിലോ ചന്ദനവുമായി രണ്ടു പേർ പിടിയിൽ. കമ്പംമെട്ട് – തോൽക്കണ്ടം സ്വദേശി പല്ലാമറ്റം സിബിച്ചൻ ദേവസ്യ (46), കമ്പംമെട്ട്-അച്ചക്കട സ്വദേശി പല്ലാമറ്റം സുരേഷ് മണി (45) എന്നിവരാണ് വനം വകുപ്പിന്റെ വലയിൽ കുടുങ്ങിയത്. കുമളി റേഞ്ച് ഓഫിസർ റോയി വി രാജന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ബുധനാഴ്ച രാത്രിയോടെയാണ് പ്രതികളെ പിടികൂടിയത്.
മുണ്ടിയെരുമയിലെ സ്വകാര്യ വ്യക്തിയുടെ കൃഷി സ്ഥലത്ത് നിന്നിരുന്ന അറുപതിഞ്ച് വണ്ണമുള്ള ചന്ദനമരം വെട്ടി ചെത്തി മിനുക്കിയ ശേഷം സിബിച്ചന്റെ വീട്ടിൽ സുക്ഷിക്കുകയും അതിൽ നിന്ന് ഏഴ് കിലോ ചന്ദനത്തിന്റെ കാതൽ വിൽക്കാൻ ശ്രമിക്കുകയുമായിരുന്നുവെന്ന് വനപാലകർ പറഞ്ഞു. കച്ചവടക്കാരെന്ന വ്യാജേന സിബിച്ചനെ സമീപിച്ച അന്വേഷണ സംഘം വീട്ടിൽ സൂക്ഷിച്ചിരുന്ന ചന്ദന തടികൾ കണ്ടെത്തിയത്.