
സ്വന്തം ലേഖകൻ
തിരുവനന്തപുരം:മാനവീയം വീഥിയില്‍ ലഹരി മാഫിയ സംഘം വാഴുന്നുവെന്ന സി.പി.എം പാളയം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഐ.പി. ബിനുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്മേല്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. സിന്തറ്റിക്ക് ലഹരി വില്പനയും ഉപയോഗവും ചില സംഘങ്ങള്‍ നടത്തുന്നുണ്ടെന്നാണ് പോസ്റ്റില്‍.
എക്‌സൈസ് ഇന്റലിജൻസും നീരിക്ഷണം നടത്തും. ആദ്യമായാണ് ഇത്തരമൊരു ഗുരുതര ആരോപണം ഒരു സി.പി.എം നേതാവ് മാനവീയം വീഥിയെ പറ്റി ഉന്നയിക്കുന്നത്. പൊലീസ് ആസ്ഥാനത്തിന് തൊട്ടടുത്തായതിനാല്‍ മാനവീയം വീഥിയില്‍ സിന്തറ്റിക്ക് ലഹരി ഉള്‍പ്പെടെ പെരുകുന്നുവെന്ന ആരോപണം ഗുരുതരമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതു വരെ ഇവിടത്തെ ലഹരി ഉപയോഗം സംബന്ധിച്ച് പരാതികള്‍ ലഭിച്ചിട്ടില്ല. എങ്കിലും നഗരസഭ മുൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാൻ ഉന്നയിച്ച ആരോപണം ഗൗരവതരമാണ്. വീഥിയുടെ മോഡിപിടിപ്പിക്കലിന് ശേഷമാണ് മറ്റ് പ്രദേശങ്ങളില്‍ കേന്ദ്രീകരിച്ചിരുന്ന ഇത്തരക്കാര്‍ ഇവിടം വിഹാരരംഗമാക്കാൻ തുടങ്ങിയതെന്നും ബിനു പോസ്റ്റില്‍ പറയുന്നു.