
എൻഡിഎയിൽ നിന്ന് അവഗണന, മുന്നണി വിട്ട് പി വി അൻവറിനൊപ്പം ചേർന്ന് സജി മഞ്ഞക്കടമ്പിൽ ;ലയനം ഏപ്രിലില്‍
കോട്ടയം : കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് പാർട്ടി ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ഇനി മുതൽ തൃണമൂല്‍ കോണ്‍ഗ്രസ് കേരള ഘടകം കോ-ഓർഡിനേറ്റർ പി.വി. അൻവറിനൊപ്പം ചേർന്ന് പ്രവർത്തിക്കും.
കോട്ടയം പ്രസ് ക്ലബ്ബില്‍ പി.വി. അൻവറിനൊപ്പം നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നിലവില്‍ തൃണമൂലുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ദേശീയനേതാക്കള്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന വിപുലമായ ലയന സമ്മേളനം ഏപ്രിലില്‍ കോട്ടയത്ത് നടത്തുമെന്നും സജി വ്യക്തമാക്കി.
എൻ.ഡി.എയില്‍ നിന്നുള്ള അവഗണനയാണ് മുന്നണി വിടാൻ കാരണമെന്ന് സജി മഞ്ഞക്കടമ്ബില്‍ വ്യക്തമാക്കി. ഘടകക്ഷിയെന്ന നിലയില്‍ എൻ.ഡി.എയില്‍ നിന്ന് സംരക്ഷണം ലഭിച്ചില്ല. മുന്നണിയിലെടുത്തെങ്കിലും കഴിഞ്ഞ ഒരുവർഷമായി മുന്നണി യോഗത്തില്‍ പങ്കെടുക്കാൻ സാധിച്ചിട്ടില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ റബർ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതും വന്യജീവി ആക്രമണത്തില്‍ നിന്നും കർഷകരെ രക്ഷിക്കുന്നതും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കേന്ദ്രസർക്കാരിന് മുന്നിലെത്തിക്കാനും എൻ.ഡി.എ.നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും സജി മഞ്ഞക്കടമ്ബില്‍ പറഞ്ഞു.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പുര കത്തുമ്പോൾ വാഴവെട്ടുന്നു: യൂത്ത്ഫ്രണ്ട് (എം)
സ്വന്തം ലേഖകൻ
കോട്ടയം: കേരളത്തിലെ ജനങ്ങൾ പ്രളയക്കെടുതിയിൽ നിന്നും നീന്തി കര പറ്റി വിറങ്ങലിച്ച് എല്ലാം നഷ്ടപ്പെട്ട് നിൽക്കുമ്പോൾ കേരളത്തിൽ കരണ്ട് ചാർജ് വർദ്ധിപ്പിച്ച് സംസ്ഥാന സർക്കാരും, പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാറും കേരളത്തിലെ ജനങ്ങളുടെ മേൽ വീണ്ടും സാമ്പത്തികഭാരം അടിച്ചേൽപ്പിച്ചിരിക്കുക ആണെന്നും. പുര കത്തുമ്പോൾ വാഴവെട്ടുന്ന പരിപാടിയാണ് ഇരു സർക്കാരുകളും നടത്തിയിരിക്കുന്നത് എന്നും യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ അരോപിച്ചു. പ്രളയക്കെടുതിയിൽ നിന്നും കേരളത്തെ പുനരുദ്ധരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഏറ്റുമുട്ടൽ അവസാനിപ്പിക്കണം എന്നും യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറൽ സെക്രട്ടറി എം.മോനിച്ചന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്തു അദ്ധേഹം ആവശ്യപ്പെട്ടു. സി.ആർ.സുനു, ജോസി പി തോമസ് ,പ്രസാദ് ഉരുളികുന്നം, ബിജു റ്റി.ഡിക്രൂസ്, ഷിജോ തടത്തിൽ, ഷിബു ലൂക്കോസ്, സജി ജോസഫ്, സിജി കട്ടക്കയം, റ്റിജി ചെറുതോട്ടിൽ, സാബു വെള്ളി മൂഴയിൽ, സാന്തോഷ് അറക്കൽ, വിജോ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.