
കൊട്ടിയം: സഹോദരൻ കാൽവഴുതി കുളത്തിൽ വീണു; കൊട്ടിയത്ത് രക്ഷിക്കാൻ ചാടിയ ജ്യേഷ്ഠനും
ഏഴ് വയസ്സുകാരൻ സഹോദരനും മരിച്ചു.
മൈലാപ്പൂർ പുതുച്ചിറ അൽഹംദുലില്ലായിൽ അനീസ്- ഹയറുന്നിസ ദമ്പതികളുടെ മക്കളായ ഫർസിൻ (12), സഹോദരൻ അഹിയാൻ (7) എന്നിവരാണ് മരിച്ചത്.
അഹിയാനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഫാസിൽ വെള്ളത്തിൽ മുങ്ങിത്താഴു. യായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നാട്ടുകാരുടെ സഹായത്തോടെ ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫർസീൻ മരണമടഞ്ഞിരുന്നു.
വെള്ളിയാഴ്ച വൈകിട്ട് ആറേ കാലോടെ ഉമയനല്ലൂർ മാടച്ചിറ വയലിലെ കുളത്തിലായിരുന്നു സംഭവം.
മരണമടഞ്ഞ കുട്ടികളുടെ മാതാവ് സംഭവ സ്ഥലത്തിന് ഏറെ അകലെയല്ലാതെ ബേക്കറി നടത്തിവരികയാണ്.
ഇവിടെയെത്തിയ കുട്ടികൾ മൂത്രം ഒഴിക്കുന്നതിനായി വയലിനടുത്തേക്ക് പോകുന്നതിനിടെ ഏഴു വയസ്സുകാരനായ അഹിയാൻ കാൽ വഴുതി കുളത്തിൽ വീഴുകയായിരുന്നു.
അഹിയാനെ രക്ഷിക്കാനിറങ്ങിയ ഫർസീനും മുങ്ങി താണു.
സംഭവ സമയം സ്ഥലത്ത് ആരും ഉണ്ടായിരുന്നില്ല.
അൽപ്പ സമയത്തിന് ശേഷം അതുവഴി വരികയായിരുന്ന അന്തർ സംസ്ഥാന തൊഴിലാളി ചെരുപ്പുകൾ കരയിൽ കിടക്കുന്നതു കണ്ടു നടത്തിയ തിരച്ചിലിലാണ് കുട്ടികൾ വെള്ളത്തിൽ മുങ്ങിയതായി കണ്ടത്.
തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫർസീൻ മരണമടഞ്ഞിരുന്നു.
ശനിയാഴ്ച പുലർച്ചെയാണ് അഹിയാൻ മരിച്ചത്.
ഇരുവരും ചെറുപുഷ്പം സ്കൂളിലെ വിദ്യാർത്ഥികളാണ്