
കൊച്ചി: വ്യവസായ മന്ത്രി പി രാജീവിനെതിരേയും സംസ്ഥാന സർക്കാരിനെതിരേയും രൂക്ഷവിമർശനവുമായി കിറ്റക്സ് എംഡി സാബു ജേക്കബ്.
കേരള സർക്കാരും എല്‍ഡിഎഫും ഉദ്യോഗസ്ഥരും എല്ലാവരും കൂടി ഒന്നിച്ചുനിന്ന് കിറ്റക്സിനെ ആക്രമിക്കുകയായിരുന്നെന്ന് അദ്ദേഹം വാർത്താസമ്മേളത്തില്‍ ആരോപിച്ചു. ഒരു ചെറിയ നിയമലംഘനം പോലും ഈ പ്രസ്ഥാനത്തിന്റെ പേരില്‍ കണ്ടുപിടിക്കാൻ സാധിച്ചില്ല.
സഹികെട്ടാണ് അന്ന് 3500 കോടി രൂപ കേരളത്തില്‍ നിന്ന് മാറി മറ്റെവിടേക്കെങ്കിലും നിക്ഷേപിക്കാൻ തീരുമാനിച്ചത്. ആന്ധ്ര വളരെ മോശമാണെന്ന് വ്യവസായമന്ത്രി പി. രാജീവ് പറഞ്ഞത് അദ്ദേഹത്തിന്റെ പതിവാണെന്നും സാബു ജേക്കബ് കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരളം ഇന്ത്യാ രാജ്യത്തെ ഒരു സംസ്ഥാനമാണ്. അത് ആരുടെയും പിതൃസ്വത്തല്ല. അതാണ് മനസ്സിലാക്കേണ്ടത്. രാജീവ് പറയുന്നത് കേട്ടാല്‍ തോന്നും കേരളം അവരുടെ സ്വത്താണെന്ന്, സാബു ജേക്കബ് പറഞ്ഞു.