ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ ഡയറക്ടർ ബോർഡ് അംഗം കെ.പി. ശങ്കരദാസിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതായി എസ് ഐ ടി.

Spread the love

കൊച്ചി: കൊച്ചി സിറ്റി ഡിഐജിയുടെ അച്ഛന്‍ കെ.പി. ശങ്കരദാസിന് ശരിയ്‌ക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതായി പ്രത്യേക അന്വേഷണ സംഘം.
പക്ഷാഘാതം വന്നതുള്‍പ്പെടെയുള്ള വാര്‍ത്തകള്‍ സൃഷ്ടിച്ചത് അറസ്റ്റില്‍ നിന്നും രക്ഷപ്പെടാനുള്ള തന്ത്രമാണെന്ന പ്രചാരണമുണ്ടായതിനെതുടര്‍ന്ന് വിദഗ്ധഡോക്ടര്‍മാരുടെ സംഘത്തെക്കൊണ്ട് അന്വേഷിപ്പിച്ചുവെന്നാണ് എസ് ഐടി വാദം. ശരിയ്‌ക്കും ശാരീരികമായി അവശനിലയിലാണ് ശങ്കരദാസെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചുവെന്നാണ് എസ്‌ഐടി സംഘം പറയുന്നത്.

video
play-sharp-fill

ഇക്കാരണത്താല്‍ അറസ്റ്റ് ചെയ്യാന്‍ സാധിക്കില്ലെന്ന നിലപാടിലാണ് എസ് ഐടി. ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റുള്‍പ്പെടെ എല്ലാവരേയും അറസ്റ്റ് ചെയ്തിട്ടും എന്തുകൊണ്ടാണ് അന്ന് ദേവസ്വം ബോര്‍ഡംഗമായ കെ.പി. ശങ്കരദാസിന്റെ അറസ്റ്റ് മാത്രം ഒഴിവാക്കിയെന്ന് ഹൈക്കോടതി ശക്തമായി എസ് ഐ ടിയെ കുറ്റപ്പെടുത്തിയിരുന്നു. അതോടെയാണ് ശങ്കരദാസിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം ആരംഭിച്ചത്. അതിനിടെയാണ് പക്ഷാഘാതം ഉണ്ടായതായി വീട്ടുകാര്‍ അറിയിച്ചത്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച കെ.പി. ശങ്കരദാസിന് സുപ്രീംകോടതിയില്‍ നിന്നും വലിയ തിരിച്ചടി കിട്ടിയിരുന്നു. ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ തനിക്കെതിരെ ഹൈക്കോടതി നടത്തിയ പരാമര്‍ശം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് കെ.പി. ശങ്കരദാസ് സുപ്രിംകോടതിയെ സമീപിച്ചത്.എന്നാല്‍ ഈ ഹര്‍ജി സുപ്രീംകോടതി തള്ളി എന്ന് മാത്രമല്ല,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശബരിമലയില്‍ നടന്നത് വന്‍ക്രമക്കേടാണെന്നും ദൈവത്തെപ്പോലും നിങ്ങള്‍ വെറുതെവിട്ടില്ലല്ലോ എന്ന് സുപ്രീംകോടതി ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ച് പരസ്യവിമര്‍ശനം ഉന്നയിച്ചിരുന്നു. അറസ്റ്റ് ചെയ്യപ്പെടേണ്ട എങ്കില്‍ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.

കെ.പി. ശങ്കരദാസിനെ ഒരിക്കല്‍ പേരിനുമാത്രം ചോദ്യം ചെയ്ത് എസ്‌ഐടി വിട്ടയച്ചിരുന്നു. പത്മകുമാറിനു പിന്നാലേ അടുത്ത ഊഴം ശങ്കരദാസ് ആണെന്ന് വ്യക്തമായതോടെ അദ്ദേഹത്തിന്റെ മകനും ഇപ്പോള്‍ കൊച്ചി സിറ്റി ഡിഐജിയുമായ ഹരിശങ്കര്‍ ചെലുത്തിയ സമ്മര്‍ദവും ശങ്കരദാസിനെതിരെ തുടര്‍നടപടികള്‍ മന്ദീഭവിക്കാന്‍ കാരണമായതായി വിമര്‍ശനം ഉയര്‍ന്നിരുന്നു. സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം മന്ദഗതിയിലാക്കിയ എസ്‌ഐടിയെ ഹൈക്കോടതി നിശിതമായി കഴിഞ്ഞ ആഴ്ച വിമര്‍ശിച്ചിരുന്നു. ഇതോടെ, ഗത്യന്തരമില്ലാതെയാണ് ശങ്കരദാസിനെയും വിജയകുമാറിനെയും കസ്റ്റഡിയില്‍ എടുക്കാന്‍ നീക്കം സജീവമാക്കിയത്..