ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് മുഖേന ശബരിമലയിൽ എത്തിയ ഒരു കമ്പനിയുടെ പ്രവർത്തനത്തിൽ ദുരൂഹത:ശബരിമല സ്വര്‍ണക്കൊള്ളയ്‌ക്കു പിന്നില്‍ അമൂല്യ പൈതൃക വസ്‌തുക്കള്‍ കടത്തുന്ന രാജ്യാന്തര സംഘത്തിനു പങ്കുണ്ടോയെന്ന്‌ ഹൈക്കോടതി സംശയം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് മുൻ പ്രസിഡന്റിന്റെ ഇടപെടൽ സംശയമുയർത്തുന്നത്.

Spread the love

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയ്‌ക്കു പിന്നില്‍ അമൂല്യ പൈതൃകവസ്‌തുക്കള്‍ കടത്തുന്ന രാജ്യാന്തരസംഘത്തിനു പങ്കുണ്ടോയെന്ന്‌ ഹൈക്കോടതി സംശയം പ്രകടിപ്പിച്ച സാഹചര്യത്തില്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ഒരു മുന്‍ പ്രസിഡന്റിന്റെ ഇടപെടലുകളും സംശയനിഴലില്‍.

video
play-sharp-fill

ഇദ്ദേഹം മുഖേന ശബരിമലയില്‍ പല പ്രവൃത്തികളും ഏറ്റെടുത്ത ഒരു കമ്പനിയെ ചൂഴ്‌ന്നും ദുരൂഹത നിലനില്‍ക്കുന്നു.സംസ്‌ഥാനത്തെ പുരാതനമായ പല ക്ഷേത്രങ്ങളിലും നിര്‍മാണപ്രവര്‍ത്തനങ്ങളുടെ മറവില്‍ കയറിപ്പറ്റാന്‍ കമ്പനിക്ക്‌ ഒത്താശചെയ്‌തത്‌ ബോര്‍ഡിലെ ഈ ഉന്നതനായിരുന്നെന്നാണ്‌ സൂചന.

ശബരിമലയില്‍ പതിനെട്ടാംപടിക്കു സമീപം നടത്തിയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആചാരലംഘനമാണെന്ന്‌ അന്നേ ആരോപണമുയര്‍ന്നിരുന്നു.
സോപാനത്തുള്‍പ്പെടെ അതീവസുരക്ഷാമേഖലകളിലെല്ലാം കമ്പനി പ്രതിനിധികള്‍ വിലസി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫോട്ടോഗ്രഫി നിരോധനം പോലും ഇവര്‍ക്കു ബാധകമായിരുന്നില്ല. റിമാന്‍ഡില്‍ കഴിയുന്ന മുഖ്യപ്രതി ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിക്ക്‌ സന്നിധാനത്ത്‌ അനിയന്ത്രിത സ്വാതന്ത്ര്യം നല്‍കിയെന്നും കോടതി കണ്ടെത്തിയിരുന്നു.

സമാനമായ സ്വാതന്ത്ര്യം മുന്‍ പ്രസിഡന്റ്‌ ഈ കമ്പനിക്കും നല്‍കിയിരുന്നു. സ്വര്‍ണക്കൊള്ള നടന്ന കാലയളവില്‍ത്തന്നെയാണ്‌ ഉന്നതന്‍ ഈ കമ്പനിയെ ശബരിമലയിലെത്തിച്ചത്‌.