
തിരുവനന്തപുരം: ശബരിമലയില്‍ ദ്വാരപാലക കട്ടിള പാളികളില്‍ നിന്ന് ആകെ നഷ്ടമായ സ്വർണം ഒരു കിലോ 700 ഗ്രാം എന്ന് എസ്‌ഐടി നിഗമനം.
വി.എസ്.എസ്.സിയില്‍ നിന്നുള്ള ശാസ്ത്രീയ പരിശോധനയുടെ ഫലം അടക്കം വിലയിരുത്തിയാണ് കണക്ക്. ജംഷഡ്പൂരിലെ നാഷണല്‍ ലാബില്‍ നിന്നുള്ള ഫലംകൂടി വന്ന ശേഷം കണക്ക് കോടതിയെ അറിയിക്കും.
ദ്വാരപാലക ശില്‍പ്പപാളികളില്‍ നിന്നുമാണ് കൂടുതല്‍ സ്വർണം നഷ്ടമായത്.
900 ഗ്രാം സ്വർണം വേർതിരിച്ചുവെന്നായിരുന്നു സ്മാർട്ട് ക്രിയേഷൻ ഉടമയുടെ മൊഴി. ഏറ്റവും കൂടുതല്‍ സ്വർണം നഷ്ടമായത് ദ്വാരപാലക ശില്‍പ്പപാളികളില്‍ നിന്നുമാണ്.
വി.എസ്.എസ്.സിയിലെ ശാസ്ത്രീയ പരിശോധനയിലാണ് നഷ്ടമായ സ്വർണത്തിൻ്റെ കണക്ക് വ്യക്തമായത്. ജംഷഡ്പൂർ നാഷണല്‍ മെറ്റലർജിക്കല്‍ ലാബിലെ ഫലം കൂടി പരിഗണിച്ചാകും അന്തിമ റിപ്പോർട്ട് വരുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം കഴിഞ്ഞ ദിവസം ശബരിമലയില്‍ നിന്നും എടുത്ത സ്വർണപ്പാളി സാമ്പിളുകള്‍ ഇന്ന് കൊല്ലം കോടതിയില്‍ ഹാജരാക്കും. പരിശോധനക്ക് അയക്കേണ്ട ലാബിൻ്റെ വിവരങ്ങള്‍ പിന്നീട് ഹാജരാക്കും. ജംഷഡ്പൂരിലെ ലാബില്‍ നിന്നും അറിയേണ്ട കാര്യങ്ങള്‍ പ്രത്യേക ചോദ്യാവലിയാക്കും.



